188 വിമാനങ്ങള്‍ സജ്ജമാക്കി; 40,000 പൗരന്മാരെ തിരികെയെത്തിക്കാനൊരുങ്ങി കുവൈത്ത്
ഏപ്രില്‍ 16 മുതല്‍ 25 വരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ തിരികെയെത്തിക്കാനുള്ള പദ്ധതി.
കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കൽ നടപടികള്‍ക്കാണ് കുവൈത്ത് തയ്യാറെടുക്കുന്നത്. 10 ദിവസം കൊണ്ട് നാല്പതിനായിരത്തോളം പൗരന്മാരെ തിരികെയെത്തിക്കും.
ഏപ്രില്‍ 16 മുതല്‍ 25 വരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ തിരികെയെത്തിക്കാനുള്ള പദ്ധതി. ഇതിനായി 188 വിമാനങ്ങള്‍ ഉപയോഗിക്കും. കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സിന് പുറമെ സ്വകാര്യ കമ്പനിയായ ജസീറ എയര്‍വേയ്സുമായും ഖത്തര്‍ എയര്‍വേയ്സുമായും ധാരണയുണ്ടാക്കിയിട്ടുണ്ട്. ആദ്യം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അതിന് ശേഷം മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ് കുവൈത്തി പൗരന്മാരെ നാട്ടിലെത്തിക്കുന്നത്.
റിയാദ്, ദുബായ്, മനാമ എന്നിവിടങ്ങളില്‍ നിന്ന് 51 വിമാനങ്ങളിലായി ആദ്യ ദിനം എണ്ണായിരത്തോളം ആളുകളെ കൊണ്ടുവരും. രണ്ടാം ദിനം ഒമാന്‍, ബെയ്റൂത്ത്, സൈപ്രസ്, കെയ്റോ, ഇസ്താംബൂള്‍, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ നിന്ന് 7200 ഓളം പേരെ തിരിച്ചെത്തിക്കും. ഇതിനായി 41 വിമാനങ്ങള്‍ ഉപയോഗിക്കും. പിന്നീട് മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തി പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുവരും. കൂടുതല്‍ പൗരന്മാര് വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അധിക സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT