ഹാഫിസ് സഈദിനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യുഎന്‍ തള്ളി
40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ അപേക്ഷ യുഎന്‍ രക്ഷാസമിതിയില്‍ ലഭിച്ചിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്
166 പേര് കൊല്ലപ്പെട്ട 2008ലെ മുംബൈ ആക്രമണത്തിനു പിന്നാലെയാണ്, ഇന്ത്യയുടെ ആവശ്യപ്രകാരം യുഎന്‍ രക്ഷാസമിതി ഹാഫിസ് സഈദിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെയും തന്റെ സംഘടനയെയും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് ഹാഫിസ് സഈദ് യുഎന്‍ രക്ഷാസമിതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ പാകിസ്താനില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് ഹാഫിസ് സഈദ്. അപേക്ഷ പരിഗണിച്ച യുഎന്‍ സംഘം അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുഎന്‍ സംഘത്തിന് പാകിസ്താന് വിസ നിഷേധിച്ചതാണ് തിരിച്ചടിയായത്. തുടര്‍ന്നാണ് അപേക്ഷ യുഎന്‍ രക്ഷാസമിതി തള്ളിയത്. സാധാരണയായി പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ആരെങ്കിലും അപേക്ഷ നല്കിയാല് അദ്ദേഹവുമായി നേരിട്ട് ആശയവിനിമയം നടത്തിയ ശേഷമാണ് തുടര്‍നടപടികളിലേക്ക് നീങ്ങുക. എന്നാല്‍ പാകിസ്താന് വിസ നിഷേധിച്ചതോടെ സാധ്യത മങ്ങിയതിനെ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്.
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT