World

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; ആദ്യ ആഴ്ചകളില്‍ തന്നെ കുറഞ്ഞത് 3,300 പേര്‍ കൊല്ലപ്പെടുകയും 4.3 ദശലക്ഷം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തതായി WHO

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; ആദ്യ ആഴ്ചകളില്‍ തന്നെ കുറഞ്ഞത് 3,300 പേര്‍ കൊല്ലപ്പെടുകയും 4.3 ദശലക്ഷം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തതായി WHO
X

വാഷിങ്ടണ്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ 3,300ലധികം പേര്‍ കൊല്ലപ്പെടുകയും, 30,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന. 4.3 ദശലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇറാനില്‍ മാത്രം, ആഭ്യന്തര പലായനം ഏകദേശം 3.2 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം, ലബ്‌നാനില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടെന്നും ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലാ ഡയറക്ടര്‍ ഡോ. ഹനാന്‍ ബാല്‍ഖി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മേഖലയിലുടനീളം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ 116 ആക്രമണങ്ങള്‍ നടന്നതായി WHO സ്ഥിരീകരിച്ചു. ഈ സംഭവങ്ങള്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തി, അടിയന്തര പരിചരണവും ചികില്‍സയും പരിമിതപ്പെടുത്തി. മെഡിക്കല്‍ സൗകര്യങ്ങള്‍ സുരക്ഷിത താവളങ്ങളായി തുടരണമെന്ന് ബാല്‍ഖി ഊന്നിപ്പറഞ്ഞു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളോടും ഹനാന്‍ ബാല്‍ഖി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it