- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
PHOTO STORY: ഊർജ്ജ പ്രതിസന്ധിയിൽ നിശ്ചലമാകുന്ന ശ്രീലങ്ക
വാഹനങ്ങളിലും വലിയ കാനുകളുമായും ആളുകള്‍ ഇന്ധനത്തിനായി ക്യൂവില്‍ നില്‍ക്കുന്നു, ചിലപ്പോള്‍ ഗ്യാസ് സ്‌റ്റേഷനുകളിലെ ക്യൂ കിലോമീറ്ററുകളോളം നീളുന്നു. പാസഞ്ചര്‍ ബസുകള്‍ക്കും ചരക്ക് കയറ്റുമതി ചെയ്യുന്ന ട്രക്കുകള്‍ക്കും സാധാരണഗതിയില്‍ സര്‍വീസ് നടത്താന്‍ കഴിയുന്നില്ല.

ഇന്ധന ക്ഷാമവും എണ്ണ ഇറക്കുമതിക്ക് പണം നല്‍കാനുള്ള വിദേശ കറന്‍സിയുടെ അഭാവവും കാരണം ശ്രീലങ്കയില്‍ ദിവസേന മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയാണ്. വീടുകളില്‍ കുട്ടികളെ മണ്ണെണ്ണ വിളക്കുകള്‍ ഉപയോഗിച്ച് പഠിക്കാനും മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം പരിമിതപ്പെടുത്താനും കടകളും വ്യവസായങ്ങളും ഉല്‍പാദനവും പരിമിതപ്പെടുത്താനും ഈ പ്രതിസന്ധി ജനങ്ങളെ നിര്‍ബന്ധിതരാക്കി.
കൊളംബോ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്ക് പണം നല്‍കാനും ഇന്ധന സ്‌റ്റോക്ക് വര്‍ധിപ്പിക്കാനും തങ്ങള്‍ പാടുപെടുകയാണെന്ന് സര്‍ക്കാര്‍ മന്ത്രിമാര്‍ സമ്മതിച്ചു. ശ്രീലങ്കയിലും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങളും ജലവൈദ്യുത നിലയങ്ങളും ഉണ്ട്, എന്നാല്‍ ഈ വരണ്ട കാലാവസ്ഥയില്‍ ജലവൈദ്യുത ഉത്പാദനം പരിമിതമാണ്.
വാഹനങ്ങളിലും വലിയ കാനുകളുമായും ആളുകള്‍ ഇന്ധനത്തിനായി ക്യൂവില്‍ നില്‍ക്കുന്നു, ചിലപ്പോള്‍ ഗ്യാസ് സ്‌റ്റേഷനുകളിലെ ക്യൂ കിലോമീറ്ററുകളോളം നീളുന്നു. പാസഞ്ചര്‍ ബസുകള്‍ക്കും ചരക്ക് കയറ്റുമതി ചെയ്യുന്ന ട്രക്കുകള്‍ക്കും സാധാരണഗതിയില്‍ സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. പരിമിതമായ എണ്ണം വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തുന്നുണ്ടെങ്കിലും യാത്ര ചെയ്യാന്‍ കഴിയാതെ ഹോട്ടലുകളില്‍ ഒതുങ്ങുകയാണ്.
കൊവിഡ് മഹാമാരി മൂലം വിനോദസഞ്ചാര മേഖലയെ സാരമായി ബാധിക്കുകയും കയറ്റുമതി കുറയുകയും ചെയ്തതിനാല്‍ ശ്രീലങ്കയുടെ വിദേശ കരുതല്‍ ശേഖരം കുറഞ്ഞു. കൂടാതെ, പണം സമ്പാദിക്കാത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി രാജ്യത്തിന് കോടിക്കണക്കിന് ഡോളര്‍ വിദേശ കടങ്ങള്‍ നല്‍കേണ്ടിവരുന്നു. ഈ വര്‍ഷത്തെ വായ്പ തിരിച്ചടവ് ബാധ്യതകള്‍ക്ക് മാത്രം ഏകദേശം 7 ബില്യണ്‍ ഡോളര്‍ ചിലവായിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊളംബോയിലെ ഒരു ഇന്ധന സ്‌റ്റേഷനില്‍ ഡീസല്‍ വാങ്ങാന്‍ ശ്രീലങ്കക്കാര്‍ ക്യൂ നില്‍ക്കുന്നു. ഫോട്ടോ: എറംഗ ജയവര്‍ധന

കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള കെലാനിയയില്‍ പവര്‍ കട്ടിനിടെ ഒരു ട്രെയിനും വാഹനങ്ങളും ഇരുട്ടില്‍ കൂടി കടന്നുപോകുന്നു.

കൊളംബോയിലെ ഹെന്‍ഡലയില്‍ പവര്‍ കട്ടിനെ തുടര്‍ന്ന് ഒരു സിമന്റ് ഇഷ്ടിക നിര്‍മാണ കേന്ദ്രം പ്രവര്‍ത്തനരഹിതമായി കിടക്കുന്നു.

ഹെന്‍ഡലയിലെ ഒരു കയര്‍ മില്ലിലെ തൊഴിലാളി പവര്‍ കട്ടിനിടെ നിഷ്‌ക്രിയമായ യന്ത്രങ്ങള്‍ക്കിടയില്‍ കിടന്നുറങ്ങുന്നു.

ഹെന്‍ഡലയിലെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ജനറേറ്റര്‍ ഉപയോഗിച്ച് ലൈറ്റ് ചെയ്ത ഒരു ഇന്‍ഡോര്‍ ടറഫില്‍ യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നത് ഒരു കുട്ടി നോക്കിനിലല്‍ക്കുന്നു.

പവര്‍കട്ട് കാരണം അടച്ച കടയ്ക്ക് പുറത്ത് ഒരു ശ്രീലങ്കന്‍ തെരുവ് ഭക്ഷണ കച്ചവടക്കാരന്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.

കൊളംബോയില്‍ പവര്‍ കട്ട് സമയത്ത് ഒരു ശ്രീലങ്കന്‍ പെണ്‍കുട്ടി മണ്ണെണ്ണ വിളക്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠനങ്ങളില്‍ പങ്കെടുക്കുന്നു

കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള കെലാനിയയിലുള്ള തന്റെ വില്‍പ്പന കേന്ദ്രം പ്രകാശിപ്പിക്കാന്‍ ഒരു ശ്രീലങ്കന്‍ റീട്ടെയിലര്‍ തന്റെ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രക്ക് അതിനായി ഉപയോഗിക്കുന്നു.

കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള പേലിയഗോഡയില്‍ പവര്‍ കട്ടിനിടയില്‍ തൊഴിലാളികള്‍ ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍ ലോറിയില്‍ കയറ്റുമ്പോള്‍

കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള വത്തലയില്‍ പവര്‍ കട്ട് സമയത്ത് ഒരു ഇന്ധന പമ്പിന് സമീപമുള്ള റോഡില്‍ ഇന്ധനത്തിനായി ഒരു ശ്രീലങ്കന്‍ ഓട്ടോറിക്ഷാ െ്രെഡവറും മറ്റ് വാഹനയാത്രികരും ക്യൂ നില്‍ക്കുന്നു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















