Kerala

സംവരണ പരിധി: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്നാക്ക സംവരണം ഉടന്‍ പിന്‍വലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ്

സംവരണ പരിധി: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്നാക്ക സംവരണം ഉടന്‍ പിന്‍വലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ്
X

തിരുവനന്തപുരം: സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ ഉത്തരവ് പുനപരിശോധിക്കേണ്ടതില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ മുന്നാക്ക സംവരണം ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തില്‍ സംവരണ പരിധി 60 ശതമാനമായിരിക്കുകയാണ്. മഹത്തായ ഭരണഘടനയും ഇന്ദിരാ സാഹ്നി കേസിലെ സുപ്രിം കോടതി ഉത്തരവും സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നു. സംവരണത്തിന്റെ താല്‍പര്യം സാമൂഹികവിദ്യാഭ്യാസ പിന്നാക്കവസ്ഥ പരിഹരിക്കലാണ്. സുപ്രിം കോടതി പരാമര്‍ശത്തോടെ സാമ്പത്തിക സംവരണം എന്ന വാദം അസാധുവായിരിക്കുന്നു. 10 ശതമാനം സവര്‍ണ സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതാണെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. സാമൂഹിക നീതി പുനസ്ഥാപിക്കാന്‍ സംസ്ഥാനത്ത് അധികാരമേല്‍ക്കുന്ന ഇടതു സര്‍ക്കാര്‍ ആദ്യ അവസരംതന്നെ വിനിയോഗിക്കാന്‍ തയ്യാറാവണം. ഭരണഘടനാ വിരുദ്ധമായ മുന്നാക്ക സംവരണം പിന്‍വലിച്ച് സുപ്രിം കോടതി നിരീക്ഷണത്തെ മാനിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it