Kerala

വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ റിമാന്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ റിമാന്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

എറണാകുളം: വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ റിമാന്റില്‍. എസ്‌സി -എസ്ടി വിഭാഗക്കാര്‍ക്കുള്ള പ്രത്യേക കോടതിയാണ് റിമാന്റ് ചെയ്തത്. സൂരജ് നല്‍കിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സൂരജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി - വര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതിന് എടുത്ത കേസിലായിരുന്നു സൂരജ് പാലാക്കാരന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. എറണാകുളം സൗത്ത് പോലിസാണ് സൂരജ് പാലാക്കാരനെതിരേ കേസെടുത്തത്. ഇയാളുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂരജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തത്. ടി പി നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെക്കുറിച്ച് സൂരജ് മോശം പരാമര്‍ശം നടത്തി വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.

Next Story

RELATED STORIES

Share it