Kerala

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ മരുന്ന് നിര്‍ദേശിച്ച് വികെ പ്രശാന്ത്‌; യുക്തിവാദികളുടെ സൈബർ ആക്രമണം

ഹോമിയോ മെഡിക്കല്‍ കോളേജിന്റെയും ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയുള്ള സംരംഭമാണ് ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ മരുന്ന് നിര്‍ദേശിച്ച് വികെ പ്രശാന്ത്‌; യുക്തിവാദികളുടെ സൈബർ ആക്രമണം
X

തിരുവനന്തപുരം: കോവിഡ് 19 വൈറസ് രോഗബാധയ്‌ക്കെതിരേ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ യുക്തിവാദികളുടെ സൈബർ ആക്രമണം.

വൈറസ് രോഗബാധയ്‌ക്കെതിരേ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ പ്രതിരോധ മരുന്ന് ആവശ്യമുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുള്ളവര്‍ക്ക് എംഎൽഎയുടെ നേതൃത്വത്തില്‍ മരുന്ന് ലഭ്യമാക്കുന്നു എന്നാണ് വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഹോമിയോ മെഡിക്കല്‍ കോളേജിന്റെയും ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയുള്ള സംരംഭമാണ് ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടുവാനായി ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. 'കോവിഡ് ഹോമിയോ പ്രിവന്റീവ് മെഡിസിന്‍' എന്ന അപേക്ഷാ ഫോമിലേക്കാണ് ഈ ലിങ്ക് നയിക്കുന്നത്.

പോസ്റ്റിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് യുക്തിവാദികളിൽ നിന്നുയരുന്നത്. ഇതുവരെയും പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത കോവിഡ് 19ന് എങ്ങനെയാണ് പ്രതിരോധ മരുന്ന് ഉണ്ടാക്കിയത് എന്നതാണ് പലരുടെയും ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്‌സില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

വൈറസ് രോഗങ്ങള്‍ക്കെതിരേ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത് താത്പര്യമുള്ളവര്‍ മാത്രം ഉപയോഗിക്കാം എന്ന് കമന്റുകള്‍ പ്രവഹിച്ചപ്പോള്‍ കമന്റായും എംഎല്‍എ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷിച്ച് വിജയം കണ്ടെത്തിയതിന് തെളിവുകള്‍ ഇല്ലാത്ത ഒരു മരുന്ന് എംഎല്‍എ എന്തടിസ്ഥാനത്തിലാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം ഹോമിയോ ചികിൽസാ രീതി അശാസ്ത്രീയമാണെന്ന വാ​ദവും യുക്തിവാദികൾ ഉയർത്തുന്നുണ്ട്. എന്നാൽ ഹോമിയോപ്പതി രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നാണ് വികെ പ്രശാന്ത് അനുകൂലികൾ പറയുന്നത്. താൽപര്യമുള്ളവർക്ക് വാങ്ങാനാണ് പോസ്റ്റിട്ടതെന്നാണ് എംഎൽഎയുടെ വിശദീകരണം.

Next Story

RELATED STORIES

Share it