Kerala

കോളനിക്കാര്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കൂട്ടുകച്ചവടക്കാരെന്ന് അധിക്ഷേപിച്ച് വസന്ത

കോളനിക്കാരെല്ലാം തനിക്കെതിരെ തിരിഞ്ഞ് കളിക്കുന്നതെന്തെന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും എല്ലാവരും കൂട്ടുകച്ചവടമാണ്.

കോളനിക്കാര്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കൂട്ടുകച്ചവടക്കാരെന്ന് അധിക്ഷേപിച്ച് വസന്ത
X

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച ഭൂമിയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് അവകാശപ്പെട്ട് വസന്ത. കോളനിക്കാര്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കൂട്ടുകച്ചവടക്കാരെന്ന് അധിക്ഷേപിച്ചും അവർ രം​ഗത്തെത്തി. അവകാശം തെളിയിച്ചിട്ട് മാത്രമേ ഭൂമി കൈമാറുകയുള്ളൂവെന്നും അമ്പതിനായിരം രൂപ ബോബി ചെമ്മണ്ണൂരില്‍ നിന്നും മുൻകൂർ ആയി വാങ്ങിയെന്നും വസന്ത മാധ്യമങ്ങളോട് പറഞ്ഞു.

രൂപയൊന്നും പറഞ്ഞില്ല. ഉള്ളത് ഇങ്ങ് തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. കാരണം രണ്ടു ജീവനുകളല്ലേ പൊലിഞ്ഞത്, വസന്ത പറഞ്ഞു. കോളനിയിലെ എല്ലാ നിവാസികളും തനിക്കെതിരേ ഒറ്റക്കെട്ടാണെന്നും കോളനിയിലെ മദ്യവില്‍പ്പനയ്ക്കും മയക്ക് മരുന്ന്, കഞ്ചാവ് വില്‍പ്പനയ്ക്കും എതിരെ നിന്നതാണ് ഇതിന് കാരണമെന്നും വസന്ത ആരോപിച്ചു.

കോളനിക്കാരെല്ലാം തനിക്കെതിരെ തിരിഞ്ഞ് കളിക്കുന്നതെന്തെന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും എല്ലാവരും കൂട്ടുകച്ചവടമാണ്. ഇതിനെ ഞാന്‍ എതിര്‍ക്കുകയും അപ്പോഴപ്പോഴുള്ള കാര്യങ്ങള്‍ പോലിസിനെ അറിയിക്കുകയും ചെയ്തു. അങ്ങനെ നല്ലൊരു അന്തരീക്ഷം അവിടെ ഉണ്ടാക്കി. ക്രമസമനാധാന നില അവിടെ ഇപ്പോഴുള്ളതുകൊണ്ട് എന്നെ ഇനി കൊന്നാലോ ഓടിക്കുകയോ ചെയ്താലെ ഇവര്‍ക്ക് കഞ്ചാവും മയക്കുമരുന്നും കച്ചവടം ചെയ്ത് പണ്ടത്തെ പോലെ ഫ്രോഡായി ജീവിക്കാന്‍ പറ്റൂ. ഈ ഏക ഉദ്ദേശ്യത്തോടെ എന്നെ കൊല്ലാന്‍ എല്ലാവരും ഒറ്റക്കെട്ടായെന്നും വസന്ത മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it