Pravasi

കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം പരാജയപ്പെടുത്തി; 11 മിസൈലുകളും 18 ഡ്രോണുകളും തകർത്തു

കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം പരാജയപ്പെടുത്തി; 11 മിസൈലുകളും 18 ഡ്രോണുകളും തകർത്തു
X

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

മിസൈലുകൾ തകർക്കപ്പെട്ടതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാന ഊർജ്ജ കേന്ദ്രങ്ങളുടെ പരിസര പ്രദേശങ്ങളിൽ പതിച്ചതായി റിപോർട്ടുണ്ട്. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ വിശദമായ വിലയിരുത്തൽ നടത്തി വരികയാണ്.

ആക്രമണത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിലൂടെ നൽകിയ നിർദ്ദേശങ്ങളിൽ ജനങ്ങൾ വീടുകൾക്കുള്ളിൽ സുരക്ഷിതമായി തുടരണമെന്നും ജനലുകളിൽ നിന്ന് അകന്ന് നിൽക്കണമെന്നും പുറത്തിറങ്ങാതിരിക്കണമെന്നും നിർദ്ദേശിച്ചു. അപകടസ്ഥലങ്ങളിൽ തടിച്ചുകൂടരുതെന്നും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കരുതെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നൽകി. പിന്നീട് സാഹചര്യം നിയന്ത്രണവിധേയമായതായി ഉറപ്പായതോടെ മുന്നറിയിപ്പ് പിൻവലിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇതുവരെ നടന്ന ആക്രമണശ്രമങ്ങളിൽ 903 ഡ്രോണുകളും 83 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും സൗദി വ്യോമ പ്രതിരോധ സേന തകർത്തിട്ടുണ്ട്. റിയാദ് നഗരവും കിഴക്കൻ മേഖലയുമാണ് പ്രധാനമായും ആക്രമണങ്ങളുടെ ലക്ഷ്യമായിട്ടുള്ളത്.

Next Story

RELATED STORIES

Share it