കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
13 നും 18 നുമിടയിൽ പ്രായമുള്ള 140 കൗമാരക്കാരാണ് 2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തി.
തിരുവനന്തപുരം: കഴിഞ്ഞ ആറു മാസത്തിനിടയിൽ 140 കൗമാരക്കാർ നിസാര കാര്യങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ആത്മഹത്യ തടയുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
13 നും 18 നുമിടയിൽ പ്രായമുള്ള 140 കൗമാരക്കാരാണ് 2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
കുടുംബ വഴക്ക്, പ്രണയനൈരാശ്യം, പരീക്ഷാ തോൽവി, മൊബൈൽ ഫോൺ, ബൈക്ക് തുടങ്ങിയവയാണ് ആത്മഹത്യക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കൗമാരക്കാർ ആത്മഹത്യ ചെയ്തത്. 22 പേർ. 20 പേർ ആത്മഹത്യ ചെയ്ത മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയമാണ് പിന്നിൽ. 2 പേർ.
കുട്ടികളുടെ സംരക്ഷണത്തിനായി വില്ലേജ് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനം ഫലപ്രദമല്ലാത്തതു കാരണമാണ് ആത്മഹത്യകൾ വർധിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMT