വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്ന് ഐഎംഎ
ഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒപി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ ക്യാഷ്വാലിറ്റി വഴിയാക്കണം.
തിരുവനന്തപുരം: വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്ന് ഐഎംഎ. സംസ്ഥാനം പൂര്‍ണമായി അടച്ചിടണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്ലാൻ ചെയ്യാവുന്ന ശസ്ത്രക്രിയകൾ ആശുപത്രികൾ മാറ്റിവയ്ക്കണം. ഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒപി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ ക്യാഷ്വാലിറ്റി വഴിയാക്കണം.
ടെലി കമ്മ്യൂണിക്കേഷനിലൂടെ കൺസൾട്ടേഷൻ നൽകണം. കോവിഡ് സംശയിക്കുന്നവരെ അടുത്ത സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യണം. ഐസൊലേഷൻ ബെഡുകൾ കേരളത്തിൽ 56,962 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിൽ 5000 ബെഡും 200 ഐസിയു ബെഡും ക്രമീകരിച്ചിട്ടുണ്ട്.
കൊവിഡിനെ തുരത്താൻ സർക്കാർ -സ്വകാര്യ മേഖലയിലെ ഡോക്ടർമാർ കൂട്ടായി പ്രയത്നിക്കണം. 2000 പേരോളം വരുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കും. പൊതുജനങ്ങൾ സംയമനം പാലിക്കണം. എല്ലാ മേജർ ആശുപത്രികളിലും പോലിസ് എയ്ഡ്പോസ്റ്റ് വേണം. ആശുപത്രി നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT