കരമനയിൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിൽ ദുരൂഹതയെന്ന് ഡിജിപി
സംഭവം കൊലപാതകമാണെന്ന പരാതിയിൽ കൂടുതൽ അനേഷണത്തിന് തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിന് അന്വേഷണ ചുമതല കൈമാറി.
തിരുവനന്തപുരം: കരമനയിൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിലും ചില ദുരൂഹതകളുണ്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവം കൊലപാതകമാണെന്ന പരാതിയിൽ കൂടുതൽ അനേഷണത്തിന് തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിന് അന്വേഷണ ചുമതല കൈമാറി.
കരമനയിലേത് കൂടത്തായി മോഡല്‍ കൊലപാതകമെന്നാണ് പരാതി. നടന്നത് കൊലപാതകങ്ങൾ ആണെന്നും സ്വത്ത് തട്ടിയെടുക്കാനെന്നുമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളാണ് പരാതി നൽകിയത്. പരാതിയില്‍ കരമന പോലിസ് കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലിസ് കേസെടുത്തത്. കുടുംബാംഗങ്ങളുടെ മരണത്തെ തുടർന്ന് കാര്യസ്ഥൻ സ്വത്തു തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
20 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേരാണ് മരിച്ചത്. കരമന കാലടി കളത്തില്‍ ഗോപിനാഥന്‍നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍നായരുടെ സഹോദരന് വേലുപ്പിള്ളയുടെ മകന് ഉണ്ണികൃഷ്ണന്‍നായര്‍, ഗോപിനാഥന്‍നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന് ജയമാധവന്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന് വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. നഗരത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ക്ക് സ്ഥലമുണ്ട്. ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
2003നു ശേഷമാണ് ഈ മരണങ്ങള് നടന്നത്. സംശയിക്കപ്പെടുന്ന കാര്യസ്ഥന് മുമ്പ് കോടതി ജീവനക്കാരനായിരുന്നു. കൂട്ടുപ്രതിയെന്നു സംശയിക്കുന്നയാള്‍ വീട്ടുജോലിക്കാരിയുടെ മകനാണ്. കുടുംബത്തിന് കാലടിയില്‍ മാത്രമായി കോടികള്‍ വിലമതിക്കുന്ന 6.17 ഏക്കര്‍ സ്ഥലമുണ്ട്. സമാനമായ സാഹചര്യത്തിലാണ് കുടുംബത്തിലെ ഏഴുപേരും മരിച്ചതെങ്കിലും അവസാനം മരണമടഞ്ഞ ജയമാധവന്റെ മരണത്തില്‍ മാത്രമാണ് കേസെടുത്തിരിക്കുന്നത്.
മരണങ്ങളില്‍ ദുരൂഹതയുള്ളതായി കുടുംബാംഗമായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. സ്വാഭാവിക മരണങ്ങളല്ല, നടന്നത് കൊലപാതകങ്ങളാണെന്നും 200 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതിയില്‍ പറയുന്നത്. ആരോഗ്യത്തോടെ ജീവിച്ചിരുന്നവര്‍ പെട്ടെന്ന് ഒരു ദിവസം വീട്ടില്‍ മരിച്ചുകിടക്കുന്നതാണ് കാണുന്നത്. കാര്യസ്ഥന് ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. സ്വത്ത് കൈവശപ്പെടുത്താനായി വ്യാജ ഒസ്യത്ത് തയാറാക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ പോലിസ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT