- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതരസംസ്ഥാനക്കാർക്ക് വഴികാട്ടിയാവാൻ സർക്കാരിന്റെ പ്രത്യാശ പദ്ധതി
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് താൽപര്യമുള്ള എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ പുനരധിവാസ സ്ഥാപനങ്ങളിൽ കഴിയുന്ന ഇതരസംസ്ഥാനത്തുള്ളവരെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പ്രത്യാശ പദ്ധതി. എൻജിഒകളുടെ സഹകരണത്തോടെ സാമൂഹികക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് താൽപര്യമുള്ള എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം. അപേക്ഷയോടൊപ്പം അവശ്യമായ രേഖകൾ സഹിതം ആകെ രണ്ട് പകർപ്പുകൾ ലഭ്യമാക്കണം. അപേക്ഷയുടെ പുറം കവറിൽ "Application for Prathyasa Project" എന്ന് രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 0471-2306040.
സാമൂഹികനീതി വകുപ്പിന് കീഴിൽ 31 പുനരധിവാസ സ്ഥാപനങ്ങളും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 239 സ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്. അനാഥരോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികൾ, വയോജനങ്ങൾ, അഗതികൾ, ശാരീരിക -മാനസിക വൈകല്യമുള്ളവർ തുടങ്ങി പരിഗണനയർഹിക്കുന്ന ഒട്ടേറെപ്പേർ ഇത്തരം സ്ഥാപനങ്ങളിലുണ്ട്. നിലവിൽ സ്ഥാപന സൂപ്രണ്ടിന്റെയോ സന്നദ്ധവ്യക്തികളുടെയോ സഹകരണത്തോടെ ഇതരസംസ്ഥാനക്കാരായവരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കാറുണ്ടെങ്കിലും ഇത്തരം മേഖലയിൽ പരിജ്ഞാനമുള്ളവരെ ഉൾപ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കുന്നത് ഇതാദ്യമാണ്.
പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദേശം നൽകുന്നതിനും ജില്ലാജലത്തിലും സംസ്ഥാനതലത്തിലും മോണിറ്ററിങ് കമ്മിറ്റിയുണ്ടാകും. ഓരോ പുനരധിവാസ സ്ഥാപനത്തിലെയും ഇതരസംസ്ഥാനക്കാരായവരുടെ വിവരങ്ങൾ മേഖലാടിസ്ഥാനത്തിൽ തരംതിരിച്ച് ബന്ധപ്പെട്ട എൻജിഒയ്ക്ക് കൈമാറും. എൻജിഒകൾ സോഷ്യൽ വർക്കറുടെയും ഭാഷാ സഹായിയുടെയും സഹായത്തോടെ സ്വന്തം സംസ്ഥാനവും ദേശവും കണ്ടെത്തി സാമൂഹികനീതി വകുപ്പുമായി ചേർന്ന് തുടർനടപടി സ്വീകരിക്കണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















