ഉത്തരംമുട്ടി ശിവശങ്കര്‍: മൊഴികളില്‍ വൈരുദ്ധ്യമെന്ന് സൂചന; സ്വപ്നയുമായി സൗഹൃദം മാത്രം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും മൊഴി
സ്വപ്ന ഒളിവില്‍ പോകാന്‍ തീരുമാനിച്ച ദിവസമാണ് സ്വര്‍ണക്കടത്തിന്റെ കാര്യം അറിഞ്ഞത്. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി അറിയില്ല. മറ്റേതെങ്കിലും ബിസിനസ് ഉള്ളതായും അറിയില്ല.
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായുള്ളത് സൗഹൃദം മാത്രമാണെന്ന് എം ശിവശങ്കറിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ പരിചയപ്പെട്ടത് സ്വപ്ന വഴിയാണെന്നും നാലാം പ്രതി സന്ദീപ് നായരെ പരിചയമില്ലെന്നുമാണ് ശിവശങ്കര്‍ നല്കിയ മൊഴി. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളും വാട്സാപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലില്‍ പല ഘട്ടങ്ങളിലും ശിവശങ്കറിന് ഉത്തരംമുട്ടിയെന്നാണ് വിവരംഒമ്പത് മണിക്കൂറോളമാണ് പ്രാഥമിക ചോദ്യം ചെയ്യല്‍ നടന്നത്. മൊഴികളില്‍ എന്നാല്‍ പ്രതികളുടെയും ശിവശങ്കറിന്റെയും മൊളികളില് വൈരുദ്ധ്യമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ നടന്നേക്കുമെന്നാണ് വിവരം. ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നു. ശിവശങ്കറിന്റെ മൊഴിയുടെ പ്രസക്ത ഭാഗങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുമായുള്ളത് സൗഹൃദം മാത്രമാണ്.സ്വപ്നയുമായുള്ള അടുപ്പം സരിത്ത് മുതലെടുത്തു. സ്വപ്ന ഒളിവില്‍ പോകാന്‍ തീരുമാനിച്ച ദിവസമാണ് സ്വര്‍ണക്കടത്തിന്റെ കാര്യം അറിഞ്ഞത്. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി അറിയില്ല. മറ്റേതെങ്കിലും ബിസിനസ് ഉള്ളതായും അറിയില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. സരിത്തുമായി ചേര്‍ന്ന് ചില പരിപാടികളില്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. സ്പേസ് പാര്്ക്കിലെ സ്വപ്നയുടെ നിയമനം, സ്വപ്നയുമൊത്തുള്ള വിദേശ യാത്രകള്‍, പാസ്പോര്‍ട്ട് രേഖ അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ എന്നിവ കസ്റ്റംസ് ശിവശങ്കറിനു മുന്നില്‍ നിരത്തി. സ്വപ്ന ഒളിവില്‍ പോകുന്നതിനു മുന്‍പ് ശിവശങ്കറിനെ കണ്ടിരുന്നുവെന്ന സംശയം കസ്റ്റംസിനുണ്ട്. വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം വിശദമായി പരിശോധന നടത്തുന്ന സമയത്ത് സ്വപ്ന സെക്രട്ടേറിയറ്റിനു സമീപമുള്ള ശിവശങ്കറിന്റെ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നുവെന്നാണ് മൊബൈല്‍ ലൊക്കേഷന്‍ ടവര്‍ പരിശോധനയില്‍ തെളിയുന്നത്.അതേസമയം, സ്വപ്നയുടെ ഭര്‍ത്താവിന് തിരുവനന്തപുരത്ത് ഫ്ളാറ്റ് ലഭിക്കുന്നതിനുള്ള ശിപാര്‍ശയുമായി ഫോണ്‍ വിളി എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന സുചനയും പുറത്തുവരുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്നും ഒരു ജീവനക്കാരന് ഇതിനായി ഫ്ളാറ്റില്‍ എത്തിയിരുന്നു. കസ്റ്റംസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഫ്ളാറ്റിന്റെ രജിസ്റ്ററുകളില്‍ ഇതു സംബന്ധിച്ച വിവരങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.സരിത്തും ശിവശങ്കറും തമ്മില്‍ ഒരു മാസത്തിനുള്ളില്‍ പതിനാല് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന കോള്‍ലിസ്റ്റും കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മില്‍ നിരന്തരം ഫോണ്‍വിളികള്‍ നടന്നിരുന്നതായും സന്ദേശങ്ങള്‍ അയച്ചിരുന്നതായും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരുന്നു.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT