പോലിസിനെ കബളിപ്പിച്ച് വര്‍ഷങ്ങളായി മുങ്ങിനടന്ന പ്രതികള്‍ പിടിയില്‍
15 വര്‍ഷമായി മുങ്ങി നടന്ന ചൂര്‍ണ്ണിക്കര അശോകപുരം പറപ്പാലില്‍ വീട്ടില്‍ അനില്‍ കുമാര്‍ (44), എട്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടില്‍ സൂരജ് (35) എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്
കൊച്ചി: വര്‍ഷങ്ങളായി പോലിസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതികള്‍ പോലിസ് പിടിയില്‍.15 വര്‍ഷമായി മുങ്ങി നടന്ന ചൂര്‍ണ്ണിക്കര അശോകപുരം പറപ്പാലില്‍ വീട്ടില്‍ അനില്‍ കുമാര്‍ (44), എട്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടില്‍ സൂരജ് (35) എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്. അനില്‍കുമാര്‍ 1998 ല്‍ അശോകപുരം സ്വദേശിയെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 2002 ല്‍ ആലുവ മജിസ്ട്രേറ്റ് കോടതി 3 വര്‍ഷം ശിക്ഷിച്ചു. ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കോടതി ശിക്ഷ ഒരു വര്‍ഷമായി കുറവ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കൊല്ലം കോഴിവിള ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. 2012 ല്‍ കേസില്‍ ഉള്‍പ്പെട്ട വാഹനം ചിത്രീകരിച്ച വീഡിയോ ഗ്രാഫറെ ആക്രമിച്ച കേസിലെ പ്രതിയാണ് സൂരജ്. കോടതി നടപടിക്കിടയില്‍ ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍. മുങ്ങി നടക്കുന്നവരെ പിടികൂടാന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ആലുവ സ്റ്റേഷനില്‍ മാത്രം രണ്ടാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍പ്പെട്ട പത്തോളം പേരെ പിടികൂടി. എറണാകുളം റൂറല്‍ ജില്ലയില്‍ 120 ഓളം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു. ഡിവൈഎസ്പി ടി എസ് സിനോജ്, എസ്എച്ച്ഒ പി എസ് രാജേഷ്, എസ് ഐ ആര് വിനോദ്, എഎസ്ഐ എ സജീവ്, എസ്സിപിഒ മാരായ ടി ജി അഭിലാഷ്, സി എ നിയാസ്, ടി എ ഷെബിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT