Kerala

ഹോട്ടലില്‍ യുവാവിനെ ജഗ്ഗ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കഴിഞ്ഞ പത്തിന് രാത്രിയായിരുന്നു സംഭവം. താഴേക്കോട് കൊളച്ചാലില്‍ അബ്ദുള്‍ ലത്തീഫ്(44)നാണ് പരിക്കേറ്റത്.

ഹോട്ടലില്‍ യുവാവിനെ ജഗ്ഗ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
X

പെരിന്തല്‍മണ്ണ: കരിങ്കല്ലത്താണിയിലെ ഹോട്ടലില്‍ യുവാവിനെ സ്റ്റീല്‍ ജഗ്ഗും കസേരയുമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കരിങ്കല്ലത്താണി സ്വദേശികളായ മണ്ണലടി മുഹമ്മദ് ഷെഹീര്‍(24), കിഴക്കേതില്‍ വിജിന്‍ജിത്ത്(24) എന്നിവരെയാണ് എസ്‌ഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പത്തിന് രാത്രിയായിരുന്നു സംഭവം. താഴേക്കോട് കൊളച്ചാലില്‍ അബ്ദുള്‍ ലത്തീഫ്(44)നാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയില്‍ പോലിസ് അന്വേഷണം നടത്തി വരുന്നതിനിടെ തിങ്കളാഴ്ചയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം പുറത്ത് സ്വന്തം ബുള്ളറ്റില്‍ ഇരിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഈ സമയം ഇവിടെ എത്തിയ പ്രതികള്‍ തമ്മില്‍ സംസാരിച്ച് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മുഹമ്മദ് ഷഹീര്‍ ബുള്ളറ്റില്‍ പല തവണ തട്ടി. അല്‍പം മാറി നില്‍ക്കാന്‍ പറഞ്ഞതോടെ അബ്ദുള്‍ ലത്തീഫിനെ മര്‍ദിച്ചു. ഹോട്ടലിലേക്ക് കയറിയ ലത്തീഫിനെ പിന്നാലെയെത്തി സ്റ്റീല്‍ ജഗ്ഗു കൊണ്ട് അടിച്ചു.

തടയുന്നതിനിടെ വലതു കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് വിജിന്‍ജിത്ത് പിടിച്ചുവെക്കുകയും ഷഹീര്‍ കസേര കൊണ്ടും മറ്റും വീണ്ടും മര്‍ദിക്കുക ആയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വലതു കൈയുടെ എല്ലിന് പൊട്ടലുണ്ടായ അബ്ദുള്‍ ലത്തീഫിനെ സ്ഥലത്ത് ഓടിക്കൂടിയവരാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it