Kerala

സംസ്ഥാനത്ത് അവയവ കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച്; ഇടപാടുകളേറെയും തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ

ഇത്തരം നടപടികൾക്ക് സർക്കാർ ജീവനക്കാർക്കു പങ്കുണ്ട്. കിഡ്നി അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

സംസ്ഥാനത്ത് അവയവ കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച്; ഇടപാടുകളേറെയും തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ
X

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇടപാടുകളേറെയും തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിലാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം തുടങ്ങി. തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല.

ഇത്തരം നടപടികൾക്ക് സർക്കാർ ജീവനക്കാർക്കു പങ്കുണ്ട്. കിഡ്നി അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് അനധികൃത അവയവ കൈമാറ്റങ്ങൾ വ്യാപകമാണെന്നും കണ്ടെത്തി. തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നത്. ഈ റിപ്പോർട്ട് പരിഗണിച്ച് ഡിജിപി ലോകനാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Next Story

RELATED STORIES

Share it