Kerala

ഒരു കോടിയുടെ ആനക്കൊമ്പും ശില്‍പങ്ങളുമായി പിതാവും മകളും കല്‍ക്കത്തയില്‍ പിടിയില്‍

തിരുവനന്തപുരം സ്വദേശികളായ സുധീഷ്, മകള്‍ അമിത എന്നിവരാണ് 3.144 കിലോ ആനക്കൊമ്പും ശില്‍പ്പങ്ങളുമായി പിടിയിലായത്. ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ കോടികളുടെ ആനവേട്ട കേസില്‍ പ്രതികളായ ഇവര്‍ നാലുവര്‍ഷമായി ഒളിവിലായിരുന്നു. കാറില്‍ ആനക്കൊമ്പുമായി പശ്ചിമ ബംഗാളിലെ കോന എക്‌സ്പ്രസ് വേയിലൂടെ പോകുന്നതിനിടെയിലാണ് ഇരുവരും ഡിആര്‍ഐയുടെ പിടിയിലാകുന്നത്.

ഒരു കോടിയുടെ ആനക്കൊമ്പും ശില്‍പങ്ങളുമായി പിതാവും മകളും കല്‍ക്കത്തയില്‍ പിടിയില്‍
X

കൊച്ചി: ഒരു കോടിയുടെ ആനക്കൊമ്പും ആനക്കൊമ്പില്‍ നിര്‍മ്മിച്ച ശില്‍പങ്ങളുമായി മലയാളികളായ പിതാവും മകളും കല്‍ക്കത്തയില്‍ ഡിആര്‍ഐയുടെ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, മകള്‍ അമിത എന്നിവരെയാണ് 3.144 കിലോ ആനക്കൊമ്പും ശില്‍പ്പങ്ങളുമായി പിടിയിലായത്. ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ കോടികളുടെ ആനവേട്ട കേസില്‍ പ്രതികളായ ഇവര്‍ നാലുവര്‍ഷമായി ഒളിവിലായിരുന്നു.കാറില്‍ ആനക്കൊമ്പുമായി പശ്ചിമ ബംഗാളിലെ കോന എക്‌സ്പ്രസ് വേയിലൂടെ പോകുന്നതിനിടെയിലാണ് ഇരുവരും ഡിആര്‍ഐയുടെ പിടിയിലാകുന്നത്. ആനക്കൊമ്പ് കൈവശംവയ്ക്കുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കല്‍ക്കത്തയിലെ വീട്ടില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ഡിആര്‍ ഐക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന്‌വീട് പരിശോധിച്ച അന്വേഷണ സംഘം പത്ത് വിഗ്രഹങ്ങള്‍, നാല് പായ്ക്കറ്റ് കഷണങ്ങള്‍, നാല് പായ്ക്കറ്റ് ആനക്കൊമ്പ് പൊടി, ആഭരണങ്ങള്‍, വിഗ്രഹം ഉറപ്പിക്കാനുള്ള രണ്ട് പീഠം എന്നിവ കണ്ടെടുത്തു. ഇവയ്ക്ക് 1.03 കോടി രൂപ വിലവരും. സുധീഷും അമിതയും ആനക്കൊമ്പ് കടത്തില്‍ സ്ഥിരം കുറ്റവാളികളാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുധീഷ് ആനക്കൊമ്പും വിഗ്രങ്ങളും ശേഖരിക്കുമ്പോള്‍ അവയുടെ വില്‍പ്പനയും വിതരണവുമായിരുന്നു അമിതയുടെ ചുമതല. സിലിഗിരി വഴി നേപ്പാളിലേക്ക് വിഗ്രങ്ങള്‍ കടത്താനായിരുന്നു പദ്ധതി. സുധീഷ് കോട്ടയത്ത് നിന്നും സാന്ദ്രഗച്ചിയിലേക്ക് യാത്ര ചെയ്ത തീവണ്ടി ടിക്കറ്റും കണ്ടെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആനക്കൊമ്പ് ശേഖരിച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. 2015ല്‍ ഇടമലയാര്‍ തുണ്ടം റേഞ്ചില്‍ നടന്ന ആനക്കൊമ്പ് കടത്ത് കേസില്‍ ഇരുവരും പ്രതികളായിരുന്നു. അന്ന് 360 കിലോയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കേരള വനംവകുപ്പ് പിടികൂടിയത്. കേസില്‍ 51 പ്രതികളെ ഡല്‍ഹിയില്‍ നിന്നും പിടികൂടുകയും ചെയ്തു. എന്നാല്‍ സുധീഷും അമിതയും ഒളിവില്‍ പോയി. ഇവരെ പിടികൂടുന്നതിനായി വനംവകുപ്പ് ഡിആര്‍ഐ, സിബിഐ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. രാജ്യത്തെ വലിയ ആനക്കൊമ്പ് വേട്ടയായിരുന്നു അത്. ഡിആര്‍ഐ പിടികൂടിയ ഇരുവരെയും കേരളത്തിലെത്തിക്കാന്‍ വനംവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it