Kerala

പരിശോധനയ്ക്ക് പുതുവഴി; കൊല്ലത്ത് കൊവിഡ് പോസിറ്റീവായത് സെന്റിനല്‍, ഓഗ്മെന്റഡ് സാംപിളുകള്‍

പരിശോധനയ്ക്കായി ശേഖരിച്ച 200 ഓഗ്മെന്റഡ് സാംപിളുകളില്‍ ഒന്നാണ് ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരില്‍ ഒരാളുടെ സാംപിളായി എടുത്തത് ആന്ധ്രാ സ്വദേശിയായ മീന്‍ വില്‍പനക്കാരന്റേതായിരുന്നു.

പരിശോധനയ്ക്ക് പുതുവഴി; കൊല്ലത്ത് കൊവിഡ് പോസിറ്റീവായത് സെന്റിനല്‍, ഓഗ്മെന്റഡ് സാംപിളുകള്‍
X

കൊല്ലം: പുതിയ കൊവിഡ് രോഗികളെ കണ്ടെത്താന്‍ കൊല്ലത്തെ തുണച്ചത് സെന്റിനല്‍, ഓഗ്മെന്റഡ് സാംപിളുകള്‍. സമൂഹവ്യാപനം പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച ഓഗാമെന്റഡ് സാംപില്‍ പരിശോധനയിലും സെന്റിനല്‍ സര്‍വൈലന്‍സിലുമാണ് പുതിയ രണ്ട് രോഗികളെ കണ്ടെത്താനായത്. പരിശോധനയ്ക്കായി ശേഖരിച്ച 200 ഓഗ്മെന്റഡ് സാംപിളുകളില്‍ ഒന്നാണ് ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരില്‍ ഒരാളുടെ സാംപിളായി എടുത്തത് ആന്ധ്രാ സ്വദേശിയായ മീന്‍ വില്‍പനക്കാരന്റേതായിരുന്നു.

ഏപ്രില്‍ 22 ന് ജില്ലയിലെത്തിയ ഇയാളെ പോലിസ് 24ന് ഓച്ചിറ സത്രത്തിലെത്തിക്കുകയായിരുന്നു. ജില്ലയില്‍ കൊവിഡ് പോസിറ്റീവിന്റെ എണ്ണം കൂടുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും വിവരങ്ങള്‍ മറയ്ച്ചുവയ്ക്കുമായിരുന്ന ആളുകളെയാണ് ഓഗ്മെന്റഡ്, സെന്റിനല്‍ സര്‍വൈലന്‍സിലൂടെ കണ്ടെത്താന്‍ കഴിഞ്ഞത്. സെന്റിനല്‍ സര്‍വൈലന്‍സിലെടുത്ത സാംപിള്‍ പരിശോധനയിലാണ് ചാത്തന്നൂരിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. സാംപിള്‍ പരിശോധനയില്‍ പോസിറ്റീവായതോടെ ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു ചികില്‍സ നല്‍കുകയാണ്.

കേസുകളുടെ എണ്ണം കൂടുന്നുവെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുകയും സമൂഹത്തില്‍ കൊവിഡ് 19 രോഗബാധ തടയാനും സാധിച്ചതിന്റെ ആശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കൊവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040 (വാട്‌സ് ആപ് മാത്രം), 1056 (ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കൊല്ലം ജില്ലയില്‍ ബുധനാഴ്ച ആറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ചുപേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. നാലുപേര്‍ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്.

Next Story

RELATED STORIES

Share it