Kerala

വെടിയുണ്ട കാണാതായ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം

കേരളത്തിൽ ഹിന്ദു-മുസ്‌ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരുപോലെ ശ്രമം നടത്തുകയാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതും ഇതേ നിലപാടാണെന്നും കോടിയേരി വ്യക്തമാക്കി.

വെടിയുണ്ട കാണാതായ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം
X

തിരുവനന്തപുരം: പോലിസിന്റെ കൈവശമുള്ള വെടിയുണ്ട കാണാതായ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം. വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലിസ് സേനയിൽ വെടിയുണ്ട കാണാതാകുന്നത് അത്യപൂർവ കാര്യമല്ല. കാലാകാലങ്ങളായി വെടിയുണ്ടകൾ കാണാതായിട്ടുണ്ട്. താൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്തും കാണാതായിട്ടുണ്ടാകാമെന്നും കോടിയേരി പറഞ്ഞു.

എജി റിപ്പോർട്ടിനെ ഭയക്കുന്നില്ല. സിഎജി റിപ്പോർട്ട് ഉയർത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. നിയമസഭക്ക് മുന്നിലെത്തുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർന്നത് പരിശോധിക്കണം. സിഎജിയിൽനിന്ന് തന്നെയാണ് റിപ്പോർട്ട് ചോർന്നതെങ്കിൽ അത് ഗൗരവമുള്ള കാര്യമാണെന്നും കോടിയേരി പറഞ്ഞു.

യുഎപിഎ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബും താഹ ഫസലും മാവോവാദികളാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോവാദി പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണ്. പാർട്ടിക്കുള്ളിൽ ഇത്തരത്തിൽ പ്രവർത്തിക്കാൻ ആർക്കും അനുവാദമില്ല. ഇരുവരേയും പുറത്താക്കിയ ഏരിയാ കമ്മറ്റിയുടെ നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരവും നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ ഹിന്ദു-മുസ്‌ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരുപോലെ ശ്രമം നടത്തുകയാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതും ഇതേ നിലപാടാണെന്നും കോടിയേരി വ്യക്തമാക്കി. ആര്‍എസ്എസിന്‍റെ ശ്രമങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗുണം ചെയ്യുകയാണ് ഇസ്ലാം മതമൗലികവാദികള്‍. ഇരു വിഭാഗം തീവ്രവാദ ശക്തികളെയും ഒരേപോലെ എതിര്‍ക്കണമെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി വിശദമാക്കി.

പൗരത്വ വിഷയത്തിൽ തുടർ പ്രക്ഷോഭം നടത്തും. മാർച്ച് 15വരെ ഗൃഹസന്ദർശനം നടത്തും. പ്രാദേശികമായി ഭരണഘടനാ സംരക്ഷണ സദസുകൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശാല യോജിപ്പ് ഉണ്ടാകണമെന്നാണ് സിപിഎം നിലപാടിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ബജറ്റ് അവഗണനയ്ക്കെതിരേ ചൊവ്വാഴ്ച എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. ബജറ്റിലെ കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾക്കും എതിരെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുക.

Next Story

RELATED STORIES

Share it