Kerala

കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍ മതിലകം സ്വദേശി മുബഷീര്‍ (മുബി-29 )എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി:ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍.തൃശൂര്‍ മതിലകം സ്വദേശി മുബഷീര്‍ (മുബി-29 )എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണെന്ന് പോലിസ് പറഞ്ഞു.

ഇയാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം കോയമ്പത്തൂര്‍, സേലം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ മുബഷീറിനെ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂര്‍ ഗാന്ധിനഗറിലെ ഒരു ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വധശ്രമം, മയക്കുമരുന്ന് വ്യപാരം എന്നിവയ്ക്ക് കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു.

പ്രധാന പ്രതിയായ മനാഫിന്റെ ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ക്വട്ടേഷന്‍ കൊടുത്ത മുജീബ് ഉള്‍പ്പെടെ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ മുജീബ് തന്നെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.ക്വട്ടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറിച്ചു വില്‍ക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. മാര്‍ച്ച് 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം.

ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്.മര്‍ദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. വാഹനങ്ങളും, ഹാന്‍സും നേരത്തെ കണ്ടെടുത്തു. എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, എസ് ഐ മാരായ വി എല്‍ ആനന്ദ്, കെ പി ജോണി, സിപിഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ ബി സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it