സംസ്ഥാന ബജറ്റ് തികച്ചും ജനദ്രോഹകരം: പ്രതിപക്ഷം
ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചതും പോക്ക് വരവിന് ഫീസ് വർധിപ്പിച്ചതും കെട്ടിടനികുതി വർധിപ്പിച്ചതും സാധാരണക്കാരനെ ഗുരുതരമായി ബാധിക്കും.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബജറ്റ് തികച്ചും ജനദ്രോഹകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചതും പോക്ക് വരവിന് ഫീസ് വർധിപ്പിച്ചതും കെട്ടിടനികുതി വർധിപ്പിച്ചതും സാധാരണക്കാരനെ ഗുരുതരമായി ബാധിക്കും. വലിയ സാമ്പത്തിക ഭാരമാണ് ഈ ബജറ്റ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുക. ഇപ്പോൾത്തന്നെ തകർന്നുകിടക്കുന്ന റിയൽ എസ്‌റ്റേറ്റ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. നേരേ ചൊവ്വേ നികുതി പിരിക്കാനറിയാത്ത സർക്കാരാണ് അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ബജറ്റ് അവതരണത്തിന്റെ ചുവട് പിടിച്ച് വാചകകസർത്തുകൾ മാത്രമാണ് സംസ്ഥാന ബജറ്റിലുള്ളത്. കഴിഞ്ഞ തവണയും ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുകയൊന്നും ചെലവഴിച്ചില്ല. ഇത്തവണ തുക കൂട്ടി ഈ പാക്കേജുകൾ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുക ഇതുവരെ നൽകിയിട്ടില്ല. ഇത്തവണ വീണ്ടും കപടവാഗ്ദാനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT