Kerala

കളമശ്ശേരി മെഡിക്കല്‍ കോളജ് ഇനി മുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രം

കളമശ്ശേരി മെഡിക്കല്‍ കോളജ് ഇനി മുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രം
X

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ഇനിമുതല്‍ ജില്ലയിലെ കൊവിഡ് ചികില്‍സാ കേന്ദ്രമായി മാറ്റാന്‍ തീരുമാനം. മെഡിക്കല്‍ കോളജില്‍ ഇനിമുതല്‍ അടിയന്തിര ഒപി വിഭാഗവും ഡയാലിസിസ് വിഭാഗവും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ജില്ലയിലെ മറ്റു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടതാണ്. ഒപിയില്‍ നിലവില്‍ ചികില്‍സ തേടിയിരുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ തുടര്‍ചികില്‍സയ്ക്കായി ആശ്രയിക്കേണ്ടതാണ്. മെഡിക്കല്‍ കോളജിലെ ചികില്‍സാ സംവിധാനങ്ങള്‍ കൊവിഡ് രോഗബാധയുള്ളവര്‍ക്കായി ഉപയോഗിക്കേണ്ടി വരുന്നതിനാലാണീ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാവര്‍ത്തികമാക്കിയത്. നിലവില്‍ ചികില്‍സയിലുള്ള മറ്റു രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തിരമായി മാറ്റാനുള്ള നിര്‍ദേശം മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയിട്ടുണ്ടന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it