Kerala

കഠിനംകുളം പീഡനക്കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തൽ

അറസ്റ്റിലായ രാജൻ സെബാസ്റ്റ്യനാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. കേസിലെ മറ്റുപ്രതികളെ രാജനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

കഠിനംകുളം പീഡനക്കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തൽ
X

തിരുവനന്തപുരം: കഠിനംകുളം പീഡനക്കേസിൽ കൃത്യമായ ഗൂഢാലോചന നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. പീഡനത്തിന് ഇരയായ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രമാണെന്നും മറ്റുള്ളവരെ ഇവർ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നുമാണ് കണ്ടെത്തൽ.

രാജൻ എന്നയാൾ വീട്ടിലെത്തി ഭർത്താവിന് പണം നൽകിയതായി യുവതി നേരത്തെ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെട്ടത്. അറസ്റ്റിലായ രാജൻ സെബാസ്റ്റ്യനാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. കേസിലെ മറ്റുപ്രതികളെ രാജനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

മൻസൂർ എന്നയാളാണ് യുവതിയെ ആദ്യം അക്രമിച്ചത്. എതിർത്തപ്പോൾ ഇയാൾ സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചുവെന്നാണ് മൊഴി. പിന്നീട് മറ്റ് രണ്ട് പേരും യുവതിയെ അക്രമിച്ചു. ഭർത്താവിന്റെ അറിവോടെയാണ് മറ്റ് പ്രതികളെല്ലാം യുവതിയെ ഒരേസമയം ഉപദ്രവിച്ചത്. ഇതിനിടെ ഒരാളുടെ അടിയേറ്റ് യുവതിയുടെ ബോധം പോയതായും മൊഴിയിലുണ്ട്.

Next Story

RELATED STORIES

Share it