Kerala

മനുഷ്യക്കടത്ത്: വിദേശത്തേയ്ക്ക് കടന്ന സംഘം ആസ്‌ത്രേലിയയിലേക്ക് വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പോലിസിന് ലഭിച്ചതായി വിവരം

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പോലിസ് നിഗമനം. ജനുവരി 12 ന് പുലര്‍ച്ചെ മുനമ്പത്തുനിന്നും പുറപ്പെട്ട മല്‍സ്യബന്ധന ബോട്ടില്‍ പോയ സംഘത്തില്‍ 200ഓളം പേരുണ്ടായിരുന്നതായാണ് സൂചന.

മനുഷ്യക്കടത്ത്: വിദേശത്തേയ്ക്ക് കടന്ന സംഘം ആസ്‌ത്രേലിയയിലേക്ക് വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പോലിസിന് ലഭിച്ചതായി വിവരം
X

കൊച്ചി: മുനമ്പത്തുനിന്നും ബോട്ടില്‍ വിദേശത്തേയ്ക്ക് കടന്ന സംഘം ആസ്‌ത്രേലിയയിലേക്ക് വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പോലിസിന് ലഭിച്ചതായി വിവരം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പോലിസ് നിഗമനം. ജനുവരി 12 ന് പുലര്‍ച്ചെ മുനമ്പത്തുനിന്നും പുറപ്പെട്ട മല്‍സ്യബന്ധന ബോട്ടില്‍ പോയ സംഘത്തില്‍ 200ഓളം പേരുണ്ടായിരുന്നതായാണ് സൂചന. ഇതില്‍ കയറിപ്പറ്റാന്‍ കഴിയാത്തവിധം സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള സംഘമുണ്ടായിരുന്നുവെന്നും തന്റെ ഭാര്യയെയും കുട്ടിയെയും ബോട്ടില്‍കയറ്റി അയച്ചുവെന്നുമാണ് പോലിസ് ഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ആലുവയിലെത്തിച്ച് ചോദ്യം ചെയ്യുന്ന ദീപക് എന്ന പ്രഭു പറയുന്നത്. എന്നാല്‍, ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.

മനുഷ്യക്കടത്തിന് പിന്നില്‍ ആരെല്ലാമായിരുന്നുവെന്നും ബോട്ടില്‍ എവിടെനിന്നുള്ളവരാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ദീപക് എന്നയാളും പ്രഭുവും ഒരാള്‍തന്നെയാണെന്നാണ് നിഗമനം. ആസ്‌ത്രേലിയയിലേക്ക് കൊണ്ടുപോവുന്നതിനുള്ള തുക തികയാത്തവരെ ബോട്ടില്‍ നിന്നും ഇറക്കിവിട്ടതായും അത്തരത്തില്‍ തിരികെപ്പോന്നവരുടെ കൂടെയാവും ഇയാളുമെത്തിയതെന്നാണ് പോലിസ് കരുതുന്നത്. ഇയാള്‍ ആസ്‌ത്രേലിയയിലേക്കുള്ള സംഘാംഗമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളെ സംഘടിപ്പിച്ച ഏജന്റാണോയെന്നും പരിശോധിക്കും. ആസ്‌ത്രേലിയയിലേക്ക് പോയ സംഘത്തിലെ ഓരോരുത്തരില്‍നിന്നും ഒന്നരലക്ഷം രൂപ മുന്‍കൂറായി വാങ്ങിയെന്നാണ് സൂചന.

ഡല്‍ഹിയില്‍ അംബേദ്കര്‍ കോളനി കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് സംഘം 200 ഓളം പേരില്‍നിന്നായി വന്‍ തുകയാണ് വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. ഇവിടെ പരിശോധന നടത്തിയ അന്വേഷണസംഘം സംശയമുള്ള നിരവധിപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ശ്രീലങ്കന്‍ അഭയാര്‍ഥികളും തമിഴ് വംശജരും തിങ്ങിപ്പാര്‍ക്കുന്നതാണ് അംബേദ്കര്‍ കോളനി. ഇവിടെ നിന്നും പ്രത്യേക അന്വേഷണസംഘത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രഭുവിനെ കസ്റ്റഡിയിലെടുത്ത് ശനിയാഴ്ച കൊച്ചിയിലെത്തിച്ചത്. മുനമ്പം സ്വദേശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോട്ട് 2017ലാണ് നിര്‍മിച്ചത്. 30 ദിവസംവരെ കടലില്‍ സഞ്ചരിക്കാവുന്നവിധമുള്ള സജ്ജീകരണങ്ങളോടെയാണ് ബോട്ട് നിര്‍മിച്ചിട്ടുള്ളത്. ബോട്ട് വില്‍പ്പന നടത്തിയെങ്കിലും ഉടമാവകാശം ഇപ്പോഴും മുനമ്പം സ്വദേശിയുടെ പേരില്‍തന്നെയാണ്. 1.20 കോടിക്ക് വില്‍ക്കുകയായിരുന്നു. ബോട്ട് വാങ്ങിയ അനില്‍കുമാറിനെ നേരത്തെ പോലിീസ് ചോദ്യംചെയ്തിരുന്നു.





Next Story

RELATED STORIES

Share it