Kerala

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കന്നത്.എറണാകുളം മഹാരാജാസ് കോളജില്‍ ഇന്റെഗ്രിറ്റിഡ് പി ജി ഇന്‍ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ അര്‍ഷോയ്ക്ക് പരീക്ഷ എഴുതുന്നതിനായി നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം
X

കൊച്ചി: വധശ്രമക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്ത എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കന്നത്.എറണാകുളം മഹാരാജാസ് കോളജില്‍ ഇന്റെഗ്രിറ്റിഡ് പി ജി ഇന്‍ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ അര്‍ഷോയ്ക്ക് പരീക്ഷ എഴുതുന്നതിനായി നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.ഇതിനു ശേഷമാണ് ഇപ്പോള്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നേരത്തെ അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.

ഈ കേസില്‍ ജാമ്യം നേടിയതിനു ശേഷം വിവിധ കേസുകളില്‍ പങ്കാളിയായി എന്നതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.എന്നാല്‍ പോലിസ് ഇയാളെ വീണ്ടും അറസ്റ്റു ചെയ്യാന്‍ തയ്യാറായിരുന്നില്ല.ഒളിവിലാണ് എന്നായിരുന്നു പോലിസിന്റെ വാദം.എന്നാല്‍ വിവിധ സമ്മേളനങ്ങളില്‍ അര്‍ഷോ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് അടക്കം രംഗത്തുവന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം അര്‍ഷോയെ പോലിസ് അറസ്റ്റു ചെയ്തത് റിമാന്റു ചെയ്തത്.

തുടര്‍ന്ന് ജാമ്യം തേടി വീണ്ടും അര്‍ഷോ ആദ്യം ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും രണ്ടു കോടതിയും ഹരജി തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ ജാമ്യംഅനുവദിക്കണമെന്നാവശ്യപ്പെട്ട് അര്‍ഷോ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.എന്നല്‍ അര്‍ഷോയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍വിഭാഗം ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു.പരീക്ഷ എഴുതാന്‍ അര്‍ഷോയ്ക്ക് കഴിയില്ലെന്നും ആവശ്യമായ ഹാജര്‍ ഇല്ലെന്നുമായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം.എന്നാല്‍ പരീക്ഷ എഴുതുന്നതിനായി ഹൈക്കോടതി അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.ഇതിനു ശേഷമാണ് വീണ്ടും കേസ് പരിഗണിച്ച കോടതി അര്‍ഷോയ്ക്ക് ജാമ്യം നല്‍കിയത്.

Next Story

RELATED STORIES

Share it