Kerala

മുഖ്യമന്ത്രിക്കു നേരെ വിമാനത്തില്‍ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

മുഖ്യമന്ത്രിക്കെതിരെ മുദ്രാവക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു

മുഖ്യമന്ത്രിക്കു നേരെ വിമാനത്തില്‍ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
X

കൊച്ചി: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മുഖ്യമന്ത്രിക്കെതിരെ മുദ്രാവക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു.വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതു സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിമാനത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണോ എന്നു കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

വിമാനത്തില്‍ സിസിടിവിയില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യം ഉണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി. 12,13 തീയതികളില്‍ മൂന്നു പേരും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ ്‌വാദിച്ചു.സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും നിരീക്ഷിച്ചിരുന്നെങ്കില്‍ മൂന്നാമനെ എന്തുകൊണ്ട് പിടികൂടിയില്ലെന്നു കോടതി ചോദ്യമുന്നയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയായിരുന്നു പ്രധാനമെന്നും പ്രതികളെ പിടികൂടിയത് വിമാനത്താവള അധികൃതരെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it