എടപ്പാളിൽ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്ന വാര്‍ത്ത; ഇതാണ് യാഥാർത്ഥ്യം
പ്രവാസി നാട്ടിലേക്ക് മടങ്ങുന്ന കാര്യമോ ഇങ്ങോട്ട് വരുന്ന കാര്യമോ അനിയനോ മറ്റു ബന്ധുക്കള്‍ക്കോ അറിയില്ലായിരുന്നു. ഭാര്യ വീടിരിക്കുന്ന പഞ്ചായത്തിലാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതും
എടപ്പാൾ: എടപ്പാള്‍ പഞ്ചായത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെ സഹോദരങ്ങള്‍ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്ന വാര്‍ത്തയുടെ നിജസ്ഥിതി പങ്കുവച്ച് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ്. മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ പറയുന്നതുപോലെയല്ല സംഭവമെന്നും വീട്ടുകാര്‍ക്കിടയില്‍ നേരത്തെ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് കാരണമായതെന്നാണ് ബിജോയ് പറയുന്നത്. പ്രവാസി വരുന്ന കാര്യം കുടുംബത്തെ അറിയിച്ചിരുന്നുവെന്നു പറയുന്നതില്‍ തെറ്റുണ്ടെന്നും പഞ്ചായത്തിനു പോലും ഇയാള്‍ വരുന്നതിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നുമാണ് ബിജോയ് പറയുന്നത്.
പാലക്കാട് കുമാരപുരം പ്രദേശത്താണ് ഇദ്ദേഹത്തിന്റെ ഭാര്യവീട്. കുറച്ചു കാലങ്ങളായി ഇദ്ദേഹം അവിടെയാണ് താമസം. തറവാട് ഭാഗം വയ്ക്കലുമായി സംബന്ധിച്ച് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. ഭൂസ്വത്തിന്റെ വിഷയത്തിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കാരണമെന്നു പറയുന്നു. ഇപ്പോള്‍ തറവാട് വീട് നിന്നിരുന്നിടത്ത് ഒരു മുറിയും അതിനോട് ചേര്‍ന്ന് ഒരു ബാത്ത് റൂമും മാത്രമാണുള്ളത്. ഇവിടെ ഇദ്ദേഹത്തിന്റെ അനിയനാണ് താമസിക്കുന്നത്. ഇയാള്‍ അവിവാഹിതനായതുകൊണ്ട് ഒറ്റയ്ക്കാണ് താമസം.
പ്രവാസി നാട്ടിലേക്ക് മടങ്ങുന്ന കാര്യമോ ഇങ്ങോട്ട് വരുന്ന കാര്യമോ അനിയനോ മറ്റു ബന്ധുക്കള്‍ക്കോ അറിയില്ലായിരുന്നു. ഭാര്യ വീടിരിക്കുന്ന പഞ്ചായത്തിലാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതും, എടപ്പാള്‍ പഞ്ചായത്തിലല്ല. പക്ഷേ, ഇയാള്‍ നേരെ വരുന്നത് എടപ്പാള്‍ പഞ്ചായത്തിലുള്ള തറവാട്ട് വീട്ടിലേക്കാണ്. അറിയിക്കാതെ വന്നതാണ് പ്രശ്നമായത്. സാധാരണ വരുമ്പോള്‍ ഭാര്യ വീട്ടിലേക്ക് പോകുന്നയാള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങോട്ട് വന്നതാണ് സഹോദരനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങളുണ്ടായത്.
വിവരം അറിഞ്ഞയുടനെ വാര്‍ഡ് മെമ്പറും ഞാനും സംഭവസ്ഥലത്തെത്തുകയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനുശേഷം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രവാസിയെ ഉടന്‍ തന്നെ പഞ്ചായത്തിലുള്ള ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രവാസി ചോദിച്ചിട്ടും വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്നു പറയുന്നതും തെറ്റാണ്. അത്തരം പ്രശ്നങ്ങളൊന്നും തന്നെ അദ്ദേഹത്തിനുണ്ടായിട്ടില്ലെന്ന് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് പി പി വ്യക്തമാക്കി.
പുലര്‍ച്ചെ 4 മണിക്കുള്ള വിമാനത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയോട് സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറ്റേണ്ടെന്നു ശാഠ്യംപിടിച്ചു പുറത്തു നിര്‍ത്തിയെന്നായിരുന്നു വാര്‍ത്തകള്‍. താന്‍ വരുന്ന വിവരം വീട്ടിലുള്ളവരെ പ്രവാസി അറിയിച്ചിരുന്നതായും വാര്‍ത്തകളില്‍ പറയുന്നുണ്ട്. വെള്ളം ചോദിച്ചിട്ടും നല്‍കിയില്ലെന്നും തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവും നിരസിച്ചെന്നും പ്രവാസിക്ക് നേരിടേണ്ടി വന്ന അവഗണനയായി വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. മണിക്കൂറുകളോളം പുറത്ത് നില്‍ക്കേണ്ടി വന്ന പ്രവാസിയെ ഒടുവില്‍ വിവരം അറിഞ്ഞെത്തിയ എടപ്പാള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അസി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ ജലീലില്‍ ഇടപെട്ട് ആംബുലന്‍സ് വരുത്തിച്ച് നടുവട്ടം ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായതെന്നും മാധ്യമ വാര്‍ത്തകളില്‍ ഉണ്ടായിരുന്നത്.
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT