Kerala

എറണാകുളത്ത് 'നിപ വൈറസ്' സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ജില്ലാ കലക്ടര്‍

പനി ബാധിതരായെത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങളുണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

എറണാകുളത്ത് നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ജില്ലാ കലക്ടര്‍
X

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു ആശുപത്രിയില്‍ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല. പനി ബാധിതരായെത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങളുണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. എറണാകുളത്ത് 'നിപ' വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെയാണ് കലക്ടര്‍ നിഷേധിച്ചത്.

എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയില്‍ പനിയുടെ ലക്ഷണങ്ങളോടെ ചികില്‍ തേടിയ രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമാണെന്ന് കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. അടുത്തിടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് നിപ വൈറസ് സ്ഥിരീകരിച്ചെന്ന തരത്തില്‍ വാട്‌സ് ആപ്പ് വഴി വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

Next Story

RELATED STORIES

Share it