Kerala

നിലമ്പൂരില്‍ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ ആനയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്

പുലിമുണ്ട കോളനിയിലെ ഹരിദാസ് (50), ഭാര്യ പ്രീതി (40), മകന്‍ സുരേന്ദ്രന്‍ (23), കോളനിയിലെ സുധാകരന്‍ (36), ഭാര്യ അമ്മിണി (33) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലമ്പൂരില്‍ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ ആനയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്
X

നിലമ്പൂര്‍: ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് പുലിമുണ്ടയില്‍ താമസിക്കുന്നവരാണ് പരിക്കേറ്റവര്‍. വാഹത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലിമുണ്ട കോളനിയിലെ ഹരിദാസ് (50), ഭാര്യ പ്രീതി (40), മകന്‍ സുരേന്ദ്രന്‍ (23), കോളനിയിലെ സുധാകരന്‍ (36), ഭാര്യ അമ്മിണി (33) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുധാകരന്റെ മക്കളായ അനുഷ (3), ആദിത്യന്‍ (2) ഹരിദാസിന്റെ മകന്‍ കൃഷ്ണകുമാര്‍ (12) എന്നിവര്‍ ജീപ്പിലുണ്ടായിരുന്നുവെങ്കിലും പരിക്കുപറ്റാതെ രക്ഷപ്പെടുകയായിരുന്നു. പുലിമുണ്ടയില്‍നിന്ന് മൂത്തേടം കല്‍ക്കുളത്തേക്കുള്ള വനപാതയിലാണ് ആനയുടെ ആക്രമണമുണ്ടായത്. വഴിയരികില്‍ പതിയിരുന്ന ഒറ്റയാന്‍ ജീപ്പ് അടുത്തെത്തിയോടെ മുന്നോട്ടുചാടുകയും ജീപ്പ് മറിച്ചിടുകയുമായിരുന്നു. മൂന്നുതവണ മറിഞ്ഞാണ് ജീപ്പ് നിന്നതെന്ന് പരിക്കുപറ്റിയവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it