Kerala

റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: പ്രതിയെ സഹായിച്ച ദമ്പതികള്‍ പിടിയില്‍

പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബി (30)നെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്. ബോബിനെതിരേ പാലായിലും കൊച്ചിയിലും അടിപിടി കേസുകളുള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചക്കല്‍ ജേക്കബ് വര്‍ഗീസി(രാജേഷ്് 40) ന്റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തി.

റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: പ്രതിയെ സഹായിച്ച ദമ്പതികള്‍ പിടിയില്‍
X

ഇടുക്കി: ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂപ്പാറ നടുപ്പാറ 'റിഥം ഓഫ് മൈന്‍ഡ്‌സ്' റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയിലായി. പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബി (30)നെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്. ബോബിനെതിരേ പാലായിലും കൊച്ചിയിലും അടിപിടി കേസുകളുള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചക്കല്‍ ജേക്കബ് വര്‍ഗീസി(രാജേഷ്് 40) ന്റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. എസ്‌റ്റേറ്റില്‍നിന്ന് 200 കിലോ ഏലം മോഷണം പോയിരുന്നു. ഇത് സമീപത്തെ കടയില്‍ വിറ്റതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.

എസ്‌റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ (55) വെട്ടേറ്റുമാണ് മരിച്ചത്. സന്ദര്‍ശകര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്. ജീവനക്കാരനായ മുത്തയ്യ രണ്ടുദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലയ്ക്കാ സ്‌റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് സ്‌റ്റോറിന് സമീപത്തെ ഏലക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയില്‍ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തമ്പാറ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it