Kerala

ഏഴുദിവസം വിശ്രമം ഉത്തരവില്‍ മാത്രമെന്ന്; പോലിസിലെ ജോലിഭാരം തുടര്‍ക്കഥ

പല സ്റ്റേഷനുകളിലും ഒരാഴ്ച ജോലി പൂര്‍ത്തിയാക്കിയിട്ടും വീണ്ടും ഡ്യൂട്ടിക്കു വരാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.

ഏഴുദിവസം വിശ്രമം ഉത്തരവില്‍ മാത്രമെന്ന്; പോലിസിലെ ജോലിഭാരം തുടര്‍ക്കഥ
X

തിരുവനന്തപുരം: കൊവിഡ് കാലത്തെ അമിത ജോലിഭാരത്തില്‍ പോലിസ് സേനയില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് മുന്‍നിര്‍ത്തി പോലിസ് സേനാംഗങ്ങളുടെ ഡ്യൂട്ടി സമയം ക്രമീകരിച്ച് ഡിജിപി ഇറക്കിയ ഉത്തരവ് റൂറല്‍ പോലിസ് പരിധിയില്‍ പാലിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരാഴ്ച ഡ്യൂട്ടി പൂര്‍ത്തിയാക്കുന്ന സിവില്‍ പോലിസ് ഓഫീസര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് തൊട്ടടുത്ത ഏഴു ദിവസം പൂര്‍ണ വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പല സ്റ്റേഷനുകളിലും ഒരാഴ്ച ജോലി പൂര്‍ത്തിയാക്കിയിട്ടും വീണ്ടും ഡ്യൂട്ടിക്കു വരാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.

കൊവിഡ് കാലം പോലിസിനെ സംബന്ധിച്ചിടത്തോളം ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ക്വാറന്റൈന്‍ കഴിയുന്നവരെ നിരീക്ഷിക്കാനും കല്യാണം, മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തു കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധന, വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വാഹന പരിശോധന, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ കേന്ദ്രങ്ങളില്‍ ഡ്യൂട്ടി, കട പരിശോധന തുടങ്ങി ഒട്ടനവധി ജോലികളാണ് പോലിസുകാര്‍ ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ജോലിഭാരം കണക്കിലെടുത്താണ് ഒരാഴ്ച വിശ്രമം അനുവദിച്ചത്.

എന്നാല്‍ ഒരാഴ്ച ജോലി കഴിഞ്ഞാലും പിന്നെയും ഡ്യൂട്ടിക്കിടുന്ന പ്രവണത റൂറല്‍ പരിധിയിലെ ഉള്‍പ്പെടെ പല സ്റ്റേഷനുകളിലും വര്‍ദ്ധിച്ചിരിക്കുകയാണ്. ഡിജിപിയുടെ ഉത്തരവ് ലംഘിച്ചുള്ള നടപടി പോലിസ് സേനക്കിടയില്‍ അമര്‍ഷം ഉയര്‍ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ കൊവിഡ് ഡ്യൂട്ടിക്കിടയില്‍ പോലിസിന് നേരിട്ട ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ജോലിഭാരം കുറച്ചുകൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ പോലിസ് അസോസിയേഷന്‍ യുക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

Next Story

RELATED STORIES

Share it