Kerala

അലൻ ഷുഹൈബിനെതിരേ വീണ്ടും സിപിഎം നേതാവ് പി ജയരാജൻ

പോലിസ് റിപോർട്ടിനെ അടിസ്ഥാനമാക്കിയല്ല അത് പറഞ്ഞത്. പാലയാട് യൂനിവേഴ്സിറ്റി സെന്‍ററില്‍ ഫ്രറ്റേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാന്‍ അലന്‍ ശ്രമിച്ചു.

അലൻ ഷുഹൈബിനെതിരേ വീണ്ടും സിപിഎം നേതാവ് പി ജയരാജൻ
X

കോഴിക്കോട്: മാവോവാ​ദി കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെതിരേ വീണ്ടും മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്കിൽ അലന്‍റെ അമ്മ വായിച്ചറിയുവാൻ എന്നു തുടങ്ങുന്ന കുറിപ്പിലാണ് ജയരാജൻ വീണ്ടും അലനെതിരേ പരാമർശം നടത്തിയിരിക്കുന്നത്.

ഒരു പാർട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്ന് കുറിപ്പിൽ പി ജയരാജൻ ആവശ്യപ്പെടുന്നു. കോഴിക്കോട് നടക്കുന്ന കെഎല്‍എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തു കൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് മാധ്യമങ്ങൾ വലിയ ചർച്ചയാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചതു കൊണ്ടാണ് ഇങ്ങനെ എഴുതാൻ നിർബന്ധിതനായതെന്ന് പോസ്റ്റിൽ ജയരാജൻ വ്യക്തമാക്കുന്നു.

അലൻ എസ്എഫ്ഐ നേതാവാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. പാർട്ടി മെമ്പറായിരുന്നു കൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചുവെന്നാണ് താൻ പറഞ്ഞത്. പോലിസ് റിപോർട്ടിനെ അടിസ്ഥാനമാക്കിയല്ല അത് പറഞ്ഞത്. പാലയാട് യൂനിവേഴ്സിറ്റി സെന്‍ററില്‍ ഫ്രറ്റേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാന്‍ അലന്‍ ശ്രമിച്ചു. പോലിസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോവാദി, അലന്‍ താമസിക്കുന്ന മുറിയിൽ എത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലം വിട്ടിരിന്നു എന്നുമുള്ള സഹ വിദ്യാർഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ജയരാജൻ വ്യക്തമാക്കി.

എൻഐഎ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ വിഷമിപ്പിക്കുന്നില്ലെന്നും ജയരാജൻ പറയുന്നു. അലന്‍റെ അച്ഛനും അമ്മയ്ക്കും ആശംസകൾ അറിയിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍...!. അതിനെ അംഗീകരിക്കാത്ത, മുസ്‌ലിം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ് ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷിക്കുന്നെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Next Story

RELATED STORIES

Share it