- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദേശമായി; കൊവിഡ് ചികിൽസക്ക് പ്രത്യേക ബ്ലോക്ക്; കുറഞ്ഞത് 20 കിടക്കകളും വേണം
മറ്റ് രോഗികളുമായി ഇടപഴകാൻ സാഹചര്യമുണ്ടാക്കാത്തവിധം സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ബ്ലോക്കോ ഭാഗമോ ‘ കൊവിഡ് ആശുപത്രി’ എന്ന നിലയിൽ സജ്ജമാക്കണം.

തിരുവനന്തപുരം: അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൊവിഡ് ചികിൽസ കാരുണ്യപദ്ധതിയിൽ (കാസ്പ്) ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്കുള്ള നിരക്ക് നിശ്ചയിച്ചതിന് പിന്നാലെ വിശദമാർഗനിർദേശങ്ങളും സർക്കാർ ഇറക്കി. കൊവിഡ് വ്യാപനം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് മുറമേ സ്വകാര്യ സൗകര്യങ്ങൾകൂടി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
മറ്റ് രോഗികളുമായി ഇടപഴകാൻ സാഹചര്യമുണ്ടാക്കാത്തവിധം സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ബ്ലോക്കോ ഭാഗമോ ' കൊവിഡ് ആശുപത്രി' എന്ന നിലയിൽ സജ്ജമാക്കണം. പ്രവേശനത്തിനും തിരിച്ചിറങ്ങുന്നതിനും പ്രത്യേക കവാടം സജ്ജമാക്കണം. പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യാൻ ചുരുങ്ങിയത് രണ്ട് വാർഡ് വേണം.
ഒരുസമയം കുറഞ്ഞത് 20 രോഗികളെ ചികിത്സിക്കാൻ സൗകര്യമുണ്ടാവണം. കൊവിഡ് രോഗികൾക്കായി നീക്കിവെച്ച മൊത്തം കിടക്കകളിൽ 30 ശതമാനത്തിലും കേന്ദ്രീകൃത ഓക്സിജൻ ലഭ്യത വേണം. 10 ശതമാനം കിടക്കകൾ ക്രിട്ടിക്കൽ കെയർ ചികിത്സക്കായുണ്ടാകണം. കൊവിഡ് കേസ് കൈകാര്യം ചെയ്യുന്നതിന് ആശുപത്രി തലത്തിൽ മെഡിക്കൽ ബോർഡ് വേണം. സ്വകാര്യ ആശുപത്രികൾക്ക് ആർടിപിസിആർ, സിബി നാറ്റ്, ട്രൂ നാറ്റ് പരിശോധന നടത്താം.
കാരുണ്യ പദ്ധതി അംഗങ്ങളുടെ സൗകര്യാർഥം കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കാരുണ്യ നിരക്കിൽ കൊവിഡ് ചികിത്സ ലഭ്യമാക്കാൻ താൽക്കാലിക എംപാനൽമെൻ്റിനും ആലോചനയുണ്ട്. ഇത്തരം ആശുപത്രികളുമായി ഒന്നുമുതൽ മൂന്നുമാസം വരെയാണ് എംഒയു ഒപ്പിടുക. ന്യുമോണിയ അടക്കം കൊവിഡ് വൈറസ് ബാധമൂലം ഗുരുതരമാകുന്ന ആറ് അസുഖങ്ങൾ ചികിത്സിക്കാനുള്ള പാക്കേജാണ് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ജില്ല തലത്തിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കലക്ടർ അധ്യക്ഷനായ പ്രത്യേക സംവിധാനത്തിനും രൂപം നൽകും. എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കാപ്സ് അംഗങ്ങളുടെ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. ക്ലയിം സമർപ്പിക്കുന്നതിന് പ്രത്യേക ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















