കൊവിഡ് ചികില്‍സ: സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ജനറല്‍ വാര്‍ഡില്‍ പ്രതിദിനം പരമാവധി 2,645 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.എന്‍എബിഎച് അക്രഡിറ്റേഷന് ഉളള ആശുപത്രിയില്‍ പരമാവധി 2910 രൂപ വരെ ഈടാക്കാം.എംആര്‍പി റേറ്റില്‍ ജനറല്‍ വാര്‍ഡില്‍ ദിവസം രണ്ടു പിപി ഇ കിറ്റും ഐസിയുവില്‍ അഞ്ച് പിപിഇ കിറ്റും വരെ ഉപയോഗിക്കാം.അതേ സമയം റെംഡസ്വിര് പോലുളള മരുന്നുകള്‍ക്ക് എംആര്‍പി റേറ്റ് മാത്രം ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .അമിത നിരക്ക് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ ഫീസ് നിശ്ചയിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.സ്വകാര്യആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്നാരോപിച്ച് നല്കിയ ഹരജി പരിഗണിക്കവയൊണ് ചികില്‍സാ നിരക്ക് നിശ്ചയിച്ചതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.ജനറല്‍ വാര്‍ഡില്‍ പ്രതിദിനം പരമാവധി 2,645 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.എന്‍എബിഎച് അക്രഡിറ്റേഷന് ഉളള ആശുപത്രിയില്‍ പരമാവധി 2910 രൂപ വരെ ഈടാക്കാം.
രജിസ്ട്രേഷന്,കിടക്ക,നേഴ്സിംഗ്,ഡോക്ടര്‍ കണ്‍സള്‍ട്ടിംഗ് ചാര്‍ജ് അടക്കമാണിത്.എംആര്‍പി റേറ്റില്‍ ജനറല്‍ വാര്‍ഡില്‍ ദിവസം രണ്ടു പിപി ഇ കിറ്റും ഐസിയുവില്‍ അഞ്ച് പിപിഇ കിറ്റും വരെ ഉപയോഗിക്കാം.ചികില്‍സാ നിരക്ക് അടക്കം പൊതുജനത്തില്‍ നല്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രിയിലോ അവരുടെ വെബ് സൈറ്റിലോ പ്രദര്‍ശിപ്പിക്കണം. എല്ലാ ആശുപത്രികളും അവരുടെ ചികില്‍സാ നിരക്ക് പൊതുസമൂഹത്തിന് കാണാവുന്ന വിധത്തില്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.
അതേ സമയം റെംഡെസിവിര്‍ പോലുളള മരുന്നുകള്‍ക്ക് എംആര്‍പി റേറ്റ് മാത്രം ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .അമിത നിരക്ക് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.ഉത്തരവ് ലംഘിക്കുന്നസ്ഥാപനങ്ങളില് നിന്നും ഇവര്‍ രോഗികളില്‍ നിന്നും ഈടാക്കുന്ന അധിക നിരക്കിന്റെ പത്തിരട്ടി തുക പിഴയായി ഈടാക്കും.ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഇ മെയില്‍ വഴിയോ നേരിട്ടോ പരാതി സര്‍പ്പിക്കാം.ഒരോ ജില്ലകളിലെയും സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുകയാണ് രോഗികളില്‍ നിന്നും ഈടാക്കുന്നതെന്നും രോഗികള്‍ക്ക് മതിയായ ചികില്‍സ നല്‍കുന്നുണ്ടെന്നും അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ ഉറപ്പു വരുത്തണം.
ഇത് ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം.കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയായിരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അതേ സമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അപ്രായോഗികമാണെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ അസാധാരണായ സാഹചര്യമണ് നിലവിലെന്ന് കോടതി നിരീക്ഷിച്ചു.സാചര്യം മുതലെടുത്ത് ചില ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.ഇതേ തുടര്‍ന്നാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്.ഒരു ആശുപത്രിയില്‍ സാധാരണ കഞ്ഞിക്ക് ആയിരം രൂപയ്ക്ക മുകളില്‍ വരെ ഈടാക്കിയ സംഭവമുണ്ടായെന്നും കോടതി നിരീക്ഷിച്ചു.സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT