Kerala

വയനാട്ടില്‍നിന്ന് തിരിച്ചുപോക്കിനൊരുങ്ങി 4,311 അതിഥി തൊഴിലാളികള്‍

ഇവരുടെ കൂട്ടമടക്കം ജില്ലയിലെ നിര്‍മാണമേഖലയെ സാരമായി ബാധിക്കും. കോണ്‍ക്രീറ്റ്, ടൈല്‍ ജോലികള്‍, തേപ്പ്, വര്‍ക്ക് ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പല പ്രധാനമേഖലകളും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

വയനാട്ടില്‍നിന്ന് തിരിച്ചുപോക്കിനൊരുങ്ങി 4,311 അതിഥി തൊഴിലാളികള്‍
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: വയനാട് ജില്ലയില്‍നിന്ന് സ്വന്തം നാടുകളിലേക്ക് തിരികെപ്പോവാനായി രജിസ്റ്റര്‍ ചെയ്തത് 4,311 അതിഥി തൊഴിലാളികള്‍. കൊവിഡ് 19 രോഗവ്യാപന സാഹചര്യത്തിലാണ് ജില്ലയില്‍നിന്ന് തിരികെ നാട്ടിലേക്ക് പോവാന്‍ സന്നദ്ധത അറിയിച്ച് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതിഥി തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ ഘട്ടങ്ങളായി ട്രെയിന്‍മാര്‍ഗം നാടുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

പനമരം - 147, വെങ്ങപ്പള്ളി - 42, വൈത്തിരി - 80, കോട്ടത്തറ - 50, പുല്‍പ്പള്ളി - 100, മുട്ടില്‍ - 58, മൂപ്പൈനാട് - 40, തിരുനെല്ലി - 62, വെള്ളമുണ്ട - 109, മുള്ളന്‍കൊല്ലി - 32, നൂല്‍പ്പുഴ - 17, നെന്‍മേനി - 214, അമ്പലവയല്‍ - 79, എടവക - 233, മേപ്പാടി - 132, തരിയോട് - 99, പടിഞ്ഞാറത്തറ - 50, കണിയാമ്പറ്റ - 517, തവിഞ്ഞാല്‍ - 242, പൊഴുതന - 67, പൂതാടി - 73, മീനങ്ങാടി - 244, തൊണ്ടര്‍നാട് - 68 എന്നിങ്ങനെയാണ് ജില്ലയിലെ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 722, സുല്‍ത്താന്‍ ബത്തേരിയില്‍ 277, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 557 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതല്‍ പേരും ബംഗാള്‍ സ്വദേശികളാണ് - 2422 പേര്‍. കര്‍ണാടക - 38, തമിഴ്നാട് - 113, മഹാരാഷ്ട്ര - എട്ട്, മധ്യപ്രദേശ് - 19, ഒഡിഷ - 171, ജാര്‍ഖണ്ഡ് - 319, അസം - 176, രാജസ്ഥാന്‍ - 145, അന്ധ്രാ പ്രദേശ് - 15, ഉത്തര്‍പ്രദേശ് - 383, ഗുജറാത്ത് - രണ്ട്, ബീഹാര്‍ - 449, ഉത്തരാഖണ്ഡ് - ആറ്, നേപ്പാള്‍ - 14, ഛത്തീസ്ഖണ്ഡ് - 23, മണിപ്പൂര്‍ - ആറ്, മേഘാലയ - ഒന്ന്, ഹരിയാന - ഒന്ന് എന്നിങ്ങനെയാണ് തിരികെ പോവാനായി അപേക്ഷിച്ചത്.

ഇവരുടെ കൂട്ടമടക്കം ജില്ലയിലെ നിര്‍മാണമേഖലയെ സാരമായി ബാധിക്കും. കോണ്‍ക്രീറ്റ്, ടൈല്‍ ജോലികള്‍, തേപ്പ്, വര്‍ക്ക് ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പല പ്രധാനമേഖലകളും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാര്‍ബര്‍ ഷോപ്പുകളിലും യുപി, ബിഹാര്‍ സ്വദേശികളാണ് കൂടുതല്‍.

Next Story

RELATED STORIES

Share it