Kerala

ഏറ്റവും പുതിയ കൊവിഡ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ട്വിറ്റര്‍

കൊവിഡ് മാഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിരവധിപേരാണ് സഹായ അഭ്യര്‍ഥനയുമായി രംഗത്തെത്തുന്നതെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്

ഏറ്റവും പുതിയ കൊവിഡ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ട്വിറ്റര്‍
X

കൊച്ചി: ഏറ്റവും പുതിയ കൊവിഡ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ട്വിറ്റര്‍.കൊവിഡ് മാഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിരവധിപേരാണ് സഹായ അഭ്യര്‍ഥനയുമായി രംഗത്തെത്തുന്നതെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്. ഈ ആശയവിനിമയത്തിന് ട്വിറ്റര്‍ പരമാവധി പിന്തുണ നല്‍കുന്നുണ്ട്. ട്വിറ്റര്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ചില സഹായങ്ങള്‍ ആണ് താഴെ നല്‍കുന്നത്

ഇവന്റ് പേജുകള്‍

കൊവിഡുമായി ബന്ധപ്പെട്ട് വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാകുന്ന ഇവന്റ് പേജ് ട്വിറ്റര്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലേയും ജനങ്ങളെ വിശ്വസനീയമായ ട്വീറ്റുകളിലേക്ക് നയിക്കാന്‍ സഹായിക്കുന്ന പേജുകള്‍ ആണിത്. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബന്ധപ്പെട്ട മറ്റു വ്യക്തികള്‍ എന്നിവര്‍ നല്‍കുന്ന വിവരങ്ങള്‍ ' കേരള പേജിലൂടെ'' ലഭിക്കും.COVID-19 hub, COVID-19 SOS page,vaccine safety, how to stay safe, എന്നീ പേജുകളിലൂടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്.

ട്വിറ്റര്‍ സ്‌പേസസ്

ഇന്ത്യയില കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, പൊതു സംഭാഷണം ഒരുക്കുന്നതിന് ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ആഴ്ച ആദ്യം രാജ്യത്ത് ട്വിറ്റര്‍ സ്‌പെയ്‌സുകള്‍ പുറത്തിറക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. ആഗോളതലത്തില്‍ 600 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളവര്‍ക്ക് മാത്രമേ സ്പെയ്സ് ഹോസ്റ്റുചെയ്യാനാകൂ, ഇന്ത്യയില്‍ എല്ലാവര്‍ക്കും Android, iOട എന്നിവയില്‍ സ്പെയ്സ് ഹോസ്റ്റുചെയ്യാനും ട്യൂണ്‍ ചെയ്യാനും സാധിക്കും. ആളുകള്‍ക്ക് സ്പെയ്സുകളില്‍ മറ്റുള്ളവരെ റിപ്പോര്‍ട്ടുചെയ്യാനും തടയാനും കഴിയും, അല്ലെങ്കില്‍ ഒരു സ്പേസ് റിപ്പോര്‍ട്ടുചെയ്യാനും കഴിയും. വിശദമായി വായിക്കാന്‍ സാഹചര്യമൊരുക്കുന്ന ചില അധിക സവിശേഷതകള്‍ ഞങ്ങളുടെ ബ്ലോഗില്‍ ഒരുക്കുന്നുണ്ട്. സ്പെയ്സുകളുമായി പരിചയമില്ലാത്തവര്‍ക്കായി, ട്വിറ്ററില്‍ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗമാണിത്.

ട്വിറ്റര്‍ ലിസ്റ്റുകള്‍

ഈ സംവിധാനം അനുസരിച്ച് എല്ലാ അക്കൗണ്ടുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഒരു പട്ടികയായി നല്‍കുന്നു. പ്രധാനപ്പെട്ട വിവരങ്ങളിലേക്ക് ആളുകളെ നയിക്കുന്നതിനും അക്കൗണ്ട് ഉടമകളുമായി ആശയവിനിമയത്തിനും സഹായിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, ആരോഗ്യമേഖലയില്‍ വിദഗ്ധരായ മാധ്യമപ്രവര്‍ത്തകര്‍, യഥാര്‍ത്ഥ വിവരങ്ങള്‍ പരിശോധിക്കുന്നവര്‍ എന്നിവര്‍ നല്‍കുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യുന്നത്. മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നതിന് ഇത് സഹായകമാകുന്നു. കോവിഡുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ പട്ടികയും ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ആളുകള്‍ക്ക് ഇവരെ ട്വിറ്ററില്‍ ഫോളോ ചെയ്യാം.

പ്രോംപ്റ്റുകള്‍

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കുമായി ഇന്ത്യ വാക്‌സിനുകള്‍ തയ്യാറാക്കുമ്പോള്‍, വാക്‌സിന്‍ ലഭ്യത, യോഗ്യത, മറ്റ് വിവരങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാന്‍ ട്വിറ്റര്‍ നടപടികള്‍ സ്വീകരിച്ചു. വിശ്വസനീയമായ വിവരങ്ങള്‍ക്ക്, ഇംഗ്ലീഷിലും ഹിന്ദിയിലും വാക്സിനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹോം ടൈംലൈന്‍ പ്രോംപ്റ്റുകള്‍ ട്വിറ്റര്‍ അവതരിപ്പിച്ചു.ഇവക്ക് പുറമേ, പൊതു സംഭാഷണം സംരക്ഷിക്കുന്നതിനായി ട്വിറ്റര്‍ അതിന്റെ കൊവിഡ് -19 മിസ് ഇന്‍ഫര്‍മേഷന്‍ നയത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ പരസ്പരം നല്‍കുന്ന പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന് മലയാളം ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളില്‍ ഒരു ഇമോജിയും ആരംഭിച്ചു.

Next Story

RELATED STORIES

Share it