Kerala

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 13 അതീവ നിയന്ത്രണ മേഖലകള്‍;മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍

അനുപാതം എട്ടിന് മുകളില്‍ വരുന്ന ജില്ലയിലെ മൂന്നു നഗരസഭകളിലെ 13 വാര്‍ഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തിലാകും

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 13 അതീവ നിയന്ത്രണ മേഖലകള്‍;മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍
X

ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ കൊവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി സെപ്റ്റംബര്‍ ഒന്നു വരെയുള്ള കാലയളവിലെ അതീവ നിയന്ത്രണ മേഖലകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. അനുപാതം എട്ടിന് മുകളില്‍ വരുന്ന ജില്ലയിലെ മൂന്നു നഗരസഭകളിലെ 13 വാര്‍ഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തിലാകും.

അതീവനിയന്ത്രണ മേഖലകള്‍ ചുവടെ:

ചെങ്ങന്നൂര്‍ നഗരസഭ: വാര്‍ഡ് 3 ടെമ്പിള്‍ വാര്‍ഡ്, വാര്‍ഡ് 13 ശാസ്താംകുളങ്ങര, വാര്‍ഡ് 15 മലയില്‍, വാര്‍ഡ് 16 ഐ.റ്റി.ഐ. ചേര്‍ത്തല നഗരസഭ: വാര്‍ഡ് 3 പവര്‍ഹൗസ്, വാര്‍ഡ് 10 കാളികുളം, വാര്‍ഡ് 18 അംബേദ്കര്‍, വാര്‍ഡ് 20 വട്ടവെളി, വാര്‍ഡ് 21 കറ്റവയില്‍, വാര്‍ഡ് 26 വല്ലയില്‍, വാര്‍ഡ് 27 ഇടത്തില്‍.,ആലപ്പുഴ നഗരസഭ: വാര്‍ഡ് 10 കളര്‍കോട്, വാര്‍ഡ് 13 പാലസ് എന്നിവയാണ്.

അതീവ നിയന്ത്രണ മേഖല പൂര്‍ണമായും പോലിസ് നിരീക്ഷണത്തിലായിരിക്കും. ബാരിക്കേഡ് വച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണത്തിനു വിധേയമായി ഇളവുകളുണ്ടായിരിക്കും. അവശ്യഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു മാത്രം രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക്(പിഡിഎസ്) രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റു സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. നാലില്‍ അധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല.

സെക്ടറല്‍ മജിസ്‌ട്രേറ്റ്, പേലിസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിരീക്ഷണവും നിയന്ത്രണവും മേഖലയില്‍ ശക്തമായിരിക്കും. പ്രദേശവാസികള്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം പോലിസ്/വാര്‍ഡുതല റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരുടെ സേവനം തേടാം. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്കു മാത്രം പങ്കെടുക്കാം. കൊവിഡ് 19 രോഗനിര്‍വ്യാപനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. പോലിസ്, ഫയര്‍ഫോഴ്‌സ്, ട്രഷറി, പെട്രോളിയം, പാചകവാതക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. പ്രദേശത്തെ വാര്‍ഡുതല ജാഗ്രത സമിതികള്‍ അടിയന്തരമായി കോവിഡ് നിര്‍വ്യാപന നിരീക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍

ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെപ്റ്റംബര്‍ ഒന്നു വരെ നിയന്ത്രണങ്ങള്‍ ബാധകമാണ്. പോലിസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ സോണുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കും. കൊവിഡ് രോഗികളെ നിരീക്ഷിക്കുന്നതിനും ആശ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ മുഖേന മാനസികആരോഗ്യ പിന്തുണ നല്‍കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ആറാട്ടുപുഴനാലാം വാര്‍ഡ് കിഴക്കേ അതിര്‍ത്തി(മല്ലിക്കാട്ട് കടവ് റോഡ്കനകക്കുന്ന് റോഡിനു പടിഞ്ഞാറുവശം) കവിഞ്ചേരി ചിറ ഗുരുമന്ദിരം പടിഞ്ഞാറു ഭാഗം വരെയുള്ള പ്രദേശം

ആര്യാട്എട്ടാംവാര്‍ഡില്‍ വടക്ക് ഇലവന്‍ സ്റ്റാര്‍ വായനശാലയിലേക്കുള്ള റോഡ്, തെക്ക് മുര്യാംവെളി തെക്കുവശമുള്ള കോണ്‍ക്രീറ്റ് റോഡ്, കിഴക്ക് ആരാധന വായനശാലയ്ക്കു വടക്കുള്ള ജംഗ്ഷന്‍, പടിഞ്ഞാറ് സര്‍ഗ ജംഗ്ഷനു കിഴക്കുവശം പള്ളിക്കു മുന്‍വശം മുതല്‍ വെളിഭാഗം വരെയുള്ള പ്രദേശം

ആലപ്പുഴ നഗരസഭഒന്നാം വാര്‍ഡ് തുമ്പോളി പാലത്തിന്റെ കിഴക്കു മുതല്‍ റെയില്‍വേട്രാക്ക് വരെയും മംഗലത്തിന് കിഴക്ക് മുതല്‍ റെയില്‍വേ ട്രാക്കുവരെയുള്ള പ്രദേശം എന്നിവയാണ്

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയ പ്രദേശം

മാരാരിക്കുളം വടക്ക് വാര്‍ഡ് 11,തകഴിവാര്‍ഡ് 10 എന്നിവയാണ് ഒഴിവാക്കിയത്

Next Story

RELATED STORIES

Share it