Kerala

മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ഉറവിടമറിയാത്ത 13 കേസുകള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നെത്തിയവരുമാണ്. വിദഗ്ധചികില്‍സയ്ക്കുശേഷം ഇതുവരെ 686 പേര്‍ രോഗമുക്തരായി.

മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ഉറവിടമറിയാത്ത 13 കേസുകള്‍
X

മലപ്പുറം: ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 13 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നെത്തിയവരുമാണ്. വിദഗ്ധചികില്‍സയ്ക്കുശേഷം ഇതുവരെ 686 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച 108 ആംബുലന്‍സിലെ ഡ്രൈവറുമായി ബന്ധമുണ്ടായ 108 ആംബുലന്‍സിലെ ഡ്രൈവര്‍ കുറ്റിപ്പുറം സ്വദേശി, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്‌സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാര്‍ക്ക് പൊന്നാനി സ്വദേശി (47) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരന്‍, 35 വയസുകാരന്‍, 41 വയസുകാരന്‍, 35 വയസുകാരന്‍ കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരന്‍, കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41), കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41), പട്ടാമ്പി മല്‍സ്യമാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരായ മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോള്‍ സ്വദേശി (34), പാലക്കാട് മല്‍സ്യമാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ പെരിന്തല്‍മണ്ണ സ്വദേശി (28), 108 ആംബുലന്‍സിലെ ഡ്രൈവറായ കാവനൂര്‍ സ്വദേശി (30), പാലക്കാട് സ്വകാര്യചാനലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിചെയ്യുന്ന താനൂര്‍ സ്വദേശി (38), തലശ്ശേരിയില്‍ അധ്യാപകനായി ജോലിചെയ്യുന്ന എടയൂര്‍ സ്വദേശി (27) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചെന്നൈയില്‍നിന്നെത്തിയ എടയൂര്‍ സ്വദേശി (20), ബംഗളൂരുവില്‍ നിന്നെത്തിയവരായ തുവ്വൂര്‍ സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (26), ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്‍, 43 വയസുകാരന്‍ എന്നിവര്‍ക്ക് അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (46), ദമ്മാമില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (45), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (28), അബൂദബിയില്‍ നിന്നെത്തിയ വട്ടംകുളം മാണൂര്‍ സ്വദേശിയായ നാലുവയസുകാരന്‍, ദുബയില്‍ നിന്നെത്തിയ വട്ടംകുളം മാണൂര്‍ സ്വദേശി (30), ഷാര്‍ജയില്‍ നിന്നെത്തിയ എടക്കര സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ മൂര്‍ക്കനാട് സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശി (58), ദോഹയില്‍നിന്നെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (32), ജിദ്ദയില്‍ നിന്നെത്തിയ തൃപ്പനച്ചി സ്വദേശി (49), കുവൈത്തില്‍ നിന്നെത്തിയ ഊരകം സ്വദേശി (32), ദോഹയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (44), റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പുല്ലൂര്‍ സ്വദേശിനി (25), റിയാദില്‍നിന്നെത്തിയ തെന്നല സ്വദേശി (48), ഖത്തറില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ പുളിക്കല്‍ സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (57), ജിദ്ദയില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (45), റിയാദില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (33), ദുബയില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (25), ഖത്തറില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (25), റിയാദില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശിനി (19), ദുബയില്‍ നിന്നെത്തിയ കല്‍പകഞ്ചേരി സ്വദേശി (41), ദുബയില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (20), അബൂദബിയില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (42), ഷാര്‍ജയില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (40), റിയാദില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശിനി (24), റിയാദില്‍ നിന്നെത്തിയ നിലമ്പൂരിലെ ആറുവയസുകാരന്‍ എന്നിവര്‍ക്കാണ് വിദേശരാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികില്‍സയിലുള്ളത് 596 പേര്‍

ജില്ലയില്‍ രോഗബാധിതരായി 596 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,289 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 824 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 39,960 പേര്‍

39,960 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 737 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 389 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരും കാളികാവ് പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 58 പേരും, മുട്ടിപ്പാലം 15, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 236 പേരും കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 34 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 37,580 പേര്‍ വീടുകളിലും 1,643 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

12,880 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍നിന്ന് ഇതുവരെ 16,265 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 13,875 പേരുടെ ഫലം ലഭിച്ചു. 12,880 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,390 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it