കൊവിഡ്-19 :എറണാകുളത്തെ ഹോട്സ്പോട്ട്;ചുള്ളിക്കല്‍ ഒഴിവാക്കും;കത്രിക്കടവ് തുടരും
കൊച്ചി നഗരത്തിലെ എട്ടാം ഡിവിഷനായ പനയപ്പിള്ളി ചുള്ളിക്കല്‍ പ്രദേശത്തെ ഹോട്സ്പോട്ടില് നിന്നും ഇന്ന് അര്‍ധരാത്രിയോടെ ഒഴിവാക്കും.ജില്ലയില്‍ പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല.ജില്ലയില്‍ അവശേഷിക്കുന്ന ഏക കൊവിഡ് രോഗിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായതായും അറിയിച്ചു. നാളെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായാല്‍ ജില്ല കോവിഡ് 19 രോഗമുക്തമാകും. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടോ എന്നറിയുന്നതിനായി നടത്തിയ ടെസ്റ്റുകളെല്ലാം നെഗറ്റീവായിരുന്നു.
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഹോട് സ്പോട്ടായി പ്രഖ്യാപിച്ചിരുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും കൊച്ചി നഗരത്തിലെ എട്ടാം ഡിവിഷനായ പനയപ്പിള്ളി ചുള്ളിക്കല്‍ പ്രദേശത്തെ ഇന്ന് അര്‍ധരാത്രിയോടെ ഒഴിവാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 65-ാം ഡിവിഷനായ കലൂര്‍ സൗത്ത് കത്രിക്കടവ് മേഖല ഹോട്ട്സ്പോട്ട് പട്ടികയില്‍ തുടരും. ജില്ലയില്‍ പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് അറിയിച്ച മന്ത്രി ജില്ലയില്‍ അവശേഷിക്കുന്ന ഏക കൊവിഡ് രോഗിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായതായും അറിയിച്ചു. നാളെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായാല്‍ ജില്ല കോവിഡ് 19 രോഗമുക്തമാകും. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടോ എന്നറിയുന്നതിനായി നടത്തിയ ടെസ്റ്റുകളെല്ലാം നെഗറ്റീവായിരുന്നു.
വിവിധ മാര്‍ഗങ്ങളിലൂടെ ജില്ലയില്‍ എത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. നാളെ നാവികസേനാ ഉദ്യോഗസ്ഥരും തുറമുഖ അധികൃതരും പങ്കെടുക്കുന്ന യോഗം ചേരും.കൊവിഡ് -19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും ജില്ലയില്‍ ഒത്തൊരുമിച്ച് മുന്നേറുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ വിദേശത്ത് നിന്ന് എത്താന്‍ സാധ്യതയുള്ളവരുടെ കണക്കുകള്‍ തയ്യാറായതായും മന്ത്രി അറിയിച്ചു.ഇവര്‍ക്കാവശ്യമായ വീടുകളും താമസസൗകര്യങ്ങളും കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍മ്മാണമേഖലയില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ലോക്ക്ഡൗണി്ല് നല്‍കിയിരിക്കുന്ന ഇളവുകള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ്.അടുത്തമാസം മൂന്ന് വരെ അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മന്ത്രി പറഞ്ഞു. അതിഥിതൊഴിലാളികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അവരുടെ മാതൃഭാഷകളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ബോധവത്ക്കരണവും നടക്കുന്നുണ്ട്. ജില്ലയില്‍ എത്തുന്ന അന്തര്‍സംസ്ഥാന ട്രക്ക് തൊഴിലാളികളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ എസ് സുഹാസ്, ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണര്‍ ജി പൂങ്കുഴലി, എസ്പി കെ കാര്‍ത്തിക്, ഡിഎംഒ എന്‍ കെ കുട്ടപ്പന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT