Kerala

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10,654 പേര്‍

ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ആറ് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10,654 പേര്‍
X

കോഴിക്കോട്: കൊവിഡ് 19 മായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 180 ഉള്‍പ്പെടെ ആകെ 10,654 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ 20 പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന 19 പേരുടെയും ഫലം നെഗറ്റീവായി റിപോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ആറ് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 244 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 227 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 218 എണ്ണം നെഗറ്റീവാണ്. ഇന്നലെ വരെ ലഭിച്ച 9 പോസിറ്റീവ് കേസുകളില്‍ 6 പേര്‍ കോഴിക്കോട് സ്വദേശികളും 2 പേര്‍ കാസര്‍ഗോഡ് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ഇനി 17 പേരുടെ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്.

ജില്ലയിലെ പ്രതിരോധനടപടികള്‍

മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 29 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. കൂടാതെ 471 പേര്‍ മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണം തുടര്‍ന്നുവരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ പങ്കെടുത്തു.

ജില്ലാ കലക്ടര്‍ സാംബശിവറാവു ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാരുമായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലെയും മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കുവേണ്ടി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ ലഹരിവിമുക്ത ചികില്‍സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ബീവറേജസ് ഷോപ്പുകളും ബാറുകളും അടച്ചശേഷം ലഹരികിട്ടാതെ വരുമ്പോഴുളള ശാരീരിക/മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കുളള ചികില്‍സാരീതിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ചികില്‍സാ പ്രോട്ടോകോള്‍ ചര്‍ച്ച ചെയ്തു.

വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ മാനസികാരോഗ്യപദ്ധതിയുടെ നോഡല്‍ ഓഫിസര്‍ ഡോ.മുഹമ്മദ് ഇസ്സുദ്ദീന്‍ ലഹരി വിമുക്ത കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റ് ഡോ.ടോം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. അഗതികളെ പാര്‍പ്പിക്കുന്ന മന്ദിരങ്ങളില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ക്യാംപ് നടത്തുകയും 50 പേര്‍ക്ക് ലഹരിവിമുക്ത ചികില്‍സയും മാനസികാരോഗ്യചികില്‍സയും നല്‍കി. ക്യാംപുകള്‍ക്ക് ഡോ.മുഹമ്മദ് ഇസ്സുദ്ദീന്‍, ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it