Kerala

വിവാഹ വാഗ്ദാനം നല്‍കി കോളജ് അധ്യാപികയെ പീഡിപ്പിച്ച സംഭവം; ലൗജിഹാദ് ആരോപണവുമായി സംഘപരിവാരം

അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസ് എന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്.

വിവാഹ വാഗ്ദാനം നല്‍കി കോളജ് അധ്യാപികയെ പീഡിപ്പിച്ച സംഭവം; ലൗജിഹാദ് ആരോപണവുമായി സംഘപരിവാരം
X

പൊന്നാനി: കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തെ ലൗ ജിഹാദെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. യുവതിയെ മതം മാറ്റിയതാണ് ലൗ ജിഹാദെന്ന ആരോപണവുമായി സംഘ്പരിവാര്‍ ചാനല്‍ രംഗത്തുവരാന്‍ കാരണം.

പ്രണയത്തിനൊടുവിലാണ് യുവതി മതം മാറിയത്. ഇങ്ങനെ മതം മാറ്റിയതിന് പിന്നില്‍ ഇയാള്‍ പണം സമ്പാദിച്ചതായും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. വിവാഹത്തില്‍നിന്ന് യുവാവ് പിന്മാറിയതോടെ യുവതി ഭീഷണിപ്പെടുത്തുകയും ഇതോടെ യുവാവ് സ്വകാര്യ ദൃശ്യങ്ങള്‍ നെറ്റില്‍ പങ്കുവെക്കുകയുമാണ് ഉണ്ടായത്. ഇത്തരമൊരു വിഷയത്തെ വര്‍ഗീയനിറം നല്‍കി പ്രചരിപ്പിക്കുകയാണ് സംഘ് പരിവാര്‍ കേന്ദ്രം.

അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസ് എന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്‌സാപ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്.

Next Story

RELATED STORIES

Share it