Kerala

തടവുചാടിയ സ്ത്രീകളെ പിടികൂടിയ പോലിസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം

ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്‍പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്. ഇവരെ ഇന്നു പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

തടവുചാടിയ സ്ത്രീകളെ പിടികൂടിയ പോലിസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം
X

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ സബ് ജയിലിൽ നിന്ന് തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലിസ് സംഘത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അർപ്പണബോധം പരിഗണിച്ചാണിത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി ബി അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്, പാലോട് എസ്ഐ എസ് സതീഷ് കുമാർ, പാങ്ങോട് എസ്ഐ ജെ അജയൻ, ഗ്രേഡ് എസ്ഐ എം ഹുസൈൻ, പാങ്ങോട് ഗ്രേഡ് എഎസ്ഐ കെ പ്രദീപ്, വലിയമല പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ നിസ്സാറുദീൻ ആർ എസ് എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക. എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്‍പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്. ഇവരെ ഇന്നു പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ജയില്‍ ചാട്ടം ആസൂത്രിതമായാണ് നടത്തിയതെന്ന് ജയിലിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ രണ്ടുപേരും സമ്മതിച്ചു. തടവ് നീളാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞതും ജാമ്യത്തിന് സഹായം ലഭിക്കില്ലെന്നുമുള്ള ഭയവും കൊണ്ടാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നു പ്രതികള്‍ മൊഴി നല്‍കി.

ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയിൽ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയത്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്നു ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ ക്ലാസിന് പോകുമ്പോള്‍ പരിസരം നിരീക്ഷിച്ചു മനസിലാക്കിയ ശേഷമാണ് ചാടാനുള്ള മാര്‍ഗം ആസൂത്രണം ചെയ്തത്. സഹതടവുകാരില്‍ ഒരാളുടെ സഹായം ജയില്‍ ചാട്ടത്തിനുണ്ടായെന്നാണ് പോലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.

സെല്ലില്‍ നിന്ന് പുറത്തിറക്കിയ തടവുകാരെ കര്‍ശനമായി നിരീക്ഷിച്ചില്ലെന്നും, തടവുകാര്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കിയെന്നും ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ജയില്‍ ഡിജിപിക്കു കൈമാറും.

Next Story

RELATED STORIES

Share it