- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചത് ഉന്നതന്'; ക്ഷമാപണം നടത്തിയിട്ടില്ലെന്നും ശാരദ മുരളീധരന്

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളില്‍ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരന് പറഞ്ഞു. ആ ഉന്നതന് രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയില്ല. സര്‍വീസില്‍ നിന്ന് ശാരദ മുരളീധരന് നാളെ വിരമിക്കാനിരിക്കെയാണ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.
എന്‍ പ്രശാന്ത് ഐഎഎസിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ഇനി സര്‍ക്കാര്‍ നടപടി എടുക്കട്ടെയെന്നും ശാരദ മുരളീധരന് പ്രതികരിച്ചു. സീനിയര്‍ ഉദ്യോഗസ്ഥനെതിരായ എന്‍ പ്രശാന്ത് ഐഎഎസിന്റെ അധിക്ഷേപം പല ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. താന്‍ ഇരയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ നടപടികളെന്നും ഹിയറിംഗിലെ റിപ്പോര്‍ട്ടില്‍ സര്‍ക്കാറാണ് ഇനി നടപടി എടുക്കേണ്ടതെന്നും ശാരദ മുരളീധരന് കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ ഇനിയും പലതും ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. പ്രത്യേകിച്ചും മാലിന്യമുക്ത കേരളത്തിന്റെ കാര്യത്തില്‍. ഇനി നാളുകള്‍ സ്വസ്ഥമായി ജീവിക്കണമെന്നും കുറേ യാത്രകള്‍ ചെയ്യണമെന്നും ശാരദ മുരളീധരന് പറയുന്നു.
RELATED STORIES
ഞാവൽപ്പഴത്തോട് സാമ്യമുള്ള കായ കഴിച്ചു; വിദ്യാർഥിനി ആശുപത്രിയിൽ
6 July 2025 11:58 AM GMTനരഭോജി കടുവയെ പുറത്തുവിടില്ല; പകരം പുനരധിവസിപ്പിക്കാൻ തീരുമാനം
6 July 2025 11:46 AM GMTഹിന്ദ് റജബ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട 50 വ്യക്തികൾക്ക് ഉപരോധം...
6 July 2025 11:23 AM GMTകണ്ണില്ലാത്ത ക്രൂരത; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ഗസയിൽ...
6 July 2025 10:51 AM GMTതെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ ...
6 July 2025 10:35 AM GMT'പ്രത്യേക പരിഗണന ആവശ്യമുള്ള പെൺകുട്ടികളുണ്ട് '; ഔദ്യോഗിക വസതി...
6 July 2025 9:59 AM GMT