India

നര്‍ത്തകിയെ മുംബൈയില്‍നിന്ന് ഛത്തീസ്ഗഡില്‍ ക്ഷണിച്ചുവരുത്തി മൂന്നംഗസംഘം പീഡിപ്പിച്ചു

കമലേഷ്, രാജ്, കബിര്‍ എന്നിവര്‍ക്കെതിരേ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ സഹായിച്ച സോനുകുമാര്‍ എന്നയാള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയും കേസെടുത്തു.

നര്‍ത്തകിയെ മുംബൈയില്‍നിന്ന് ഛത്തീസ്ഗഡില്‍ ക്ഷണിച്ചുവരുത്തി മൂന്നംഗസംഘം പീഡിപ്പിച്ചു
X

ദുര്‍ഗ്: വിവാഹച്ചടങ്ങുകള്‍ക്കായി മുംബൈയില്‍നിന്ന് ക്ഷണിച്ചുവരുത്തിയ നര്‍ത്തകിയെ മൂന്നംഗസംഘം ഛത്തീസ്ഗഡില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ദുര്‍ഗ് ജില്ലയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. കമലേഷ്, രാജ്, കബിര്‍ എന്നിവര്‍ക്കെതിരേ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ സഹായിച്ച സോനുകുമാര്‍ എന്നയാള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയും കേസെടുത്തു. കമലേഷിനെയും രാജിനെയും പോലിസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ കബീറിനെയും സോനുകുമാറിനെയും പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു. വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനുവേണ്ടി കുമാറാണ് യുവതിയെ ഛത്തീസ്ഗഡിലേക്ക് ക്ഷണിക്കുന്നത്.

കഴിഞ്ഞമാസം 28ന് ഇവര്‍ ദുര്‍ഗിലെ ഭിലായിയിലെത്തി. ഈമാസം മൂന്നിനു നടന്ന വിവാഹത്തിനുശേഷം നാലിന് ഇവര്‍ മുംബൈയിലേക്കു മടങ്ങേണ്ടിയിരുന്നു. നാലിന് രാത്രി പ്രതികള്‍ യുവതിയെ റായ്പൂരില്‍ കാറില്‍ വിടാമെന്നു വാഗ്ദാനം ചെയ്തു. യുവതി ഇത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, വഴിമധ്യേ കുംഹാരി പട്ടണത്തിനടുത്തുള്ള അഹിവര റോഡിലെ ആളൊഴിഞ്ഞ മേഖലയില്‍ കാര്‍ നിര്‍ത്തി മൂവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണു യുവതി പരാതിയില്‍ പറയുന്നത്. ഇതിനുശേഷം ഇവര്‍ യുവതിയെ റായ്പൂരിലെത്തിച്ചു. എന്നാല്‍, യുവതി മുംബൈയിലേക്കു മടങ്ങാതെ തിരികെ ഭിലായിയിലെ സുപേല പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it