India

തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി
X


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. ജനങ്ങള്‍ക്ക് സ്വയം അദ്ധ്വാനിച്ച് ജീവിക്കുന്നതിനെ തടസ്സപ്പെടുത്തുന്നതാണ് പാര്‍ട്ടികളുടെ സൗജന്യ പ്രഖ്യാപനങ്ങള്‍ എന്നും സുപ്രിംകോടതി ചൂണ്ടികാട്ടി. നഗരപ്രദേശങ്ങളിലെ വീടുവയ്ക്കാനുള്ള ഭവനരഹിതരുടെ അവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ വിമര്‍ശനം.

സൗജന്യ റേഷനും പണവും ലഭിക്കുന്നതിനാല്‍ ആളുകളെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത രീതിയിലേക്കാണ് ഇത്തരം സൗജന്യപ്രഖ്യാപനങ്ങള്‍ വഴി നടക്കുന്നത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആളുകള്‍ക്ക് കൃത്യമായി റേഷനും പണവും ലഭിക്കുന്നു. ഇത് കാരണം അവര്‍ ജോലിക്ക് പോവുന്നില്ല. ഭവന രഹിതരായ ആളുകളെ മുഖ്യധാര സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവരെ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കാന്‍ അനുവദിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.



Next Story

RELATED STORIES

Share it