India

ട്രെയിന്‍ യാത്രയ്ക്കിടെ സൈനികനെ കൊന്ന കേസ്; റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍

ട്രെയിന്‍ യാത്രയ്ക്കിടെ സൈനികനെ കൊന്ന കേസ്; റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ സൈനികനെ കൊന്ന കേസില്‍ റെയില്‍വേ ജീവനക്കാരനെതിരേ പക്ഷപാതര രഹിത അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍. പുതപ്പിനെയും വിരിയെയും ചൊല്ലിയുണ്ടായ കലഹത്തിനു പിന്നാലെ നവംബര്‍ 2ന് രാത്രിയാണ് സൈനികനായ ജിഗാര്‍ ചൗധരി കൊല്ലപ്പെട്ടത്. പഞ്ചാബില്‍ നിന്ന് സ്വന്തം നാടായ ഗുജറാത്തിലേക്കുള്ള യാത്രയിലായിരുന്നു ചൗധരി. ജമ്മു തവി- സബര്‍മതി എക്‌സ്പ്രസിലെ യാത്രയ്ക്കിടെ അറ്റന്‍ഡന്റിനോട് പുതപ്പും വിരിയും ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

നിയമപ്രകാരം പുതപ്പും വിരിയും നല്‍കാനാകിലെന്ന് ജീവനക്കാരനായ സുബൈര്‍ മെമോന്‍ മറുപടി നല്‍കി. വാക്കു തര്‍ക്കത്തിനൊടുവില്‍ മോമോന്‍ കത്തി കൊണ്ട് ചൗധരിയുടെ കാലില്‍ മുറിവേല്‍പ്പിച്ചു. ആഴത്തിലുള്ള മുറിവില്‍ നിന്ന് ചോര വാര്‍ന്നാണ് സംഭവസ്ഥലത്തു വച്ചു തന്നെ സൈനികന്‍ മരിച്ചു. ടിടിഇയുടെ പരാതിയില്‍ റെയില്‍വേ പോലിസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി അറസ്റ്റിലാണ്. ഇയാളെ ജോലിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.



Next Story

RELATED STORIES

Share it