India

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയത് ഷീലാ ദീക്ഷിതിന്റെ കാലത്ത്: പി സി ചാക്കോ

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചു. ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ വോട്ടുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. പി സി ചാക്കോ പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയത് ഷീലാ ദീക്ഷിതിന്റെ കാലത്ത്: പി സി ചാക്കോ
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചത് 2013 മുതലാണെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവന്‍ അങ്ങോട്ട് പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചു. ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ വോട്ടുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നഷ്ടമായ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പി സി ചാക്കോ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് വെറും 4.26 ശതമാനമായാണ് ഇടിഞ്ഞത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 70ല്‍ 62 സീറ്റ് നേടിയാണ് കെജ്‌രിവാള്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടി ആകെ പോള്‍ ചെയ്തതിന്റെ 53.57 ശതമാനം വോട്ടുകള്‍ നേടി. ബിജെപിക്ക് 38.5 ശതമാനം വോട്ട് ലഭിച്ചു.

Next Story

RELATED STORIES

Share it