India

മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖാദ്‌സെ ബിജെപി വിട്ടു; എന്‍സിപിയില്‍ ചേരും

മഹാരാഷ്ട്രയില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഏക്നാഥ് ഖാദ്സെ. അദ്ദേഹത്തോടൊപ്പം നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും അണികളും എന്‍സിപിയിലേക്ക് എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖാദ്‌സെ ബിജെപി വിട്ടു; എന്‍സിപിയില്‍ ചേരും
X

മുംബൈ: മഹാരാഷ്ട്രയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എക്നാഥ് ഖാദ്സെ പാര്‍ട്ടി വിട്ടു. വെള്ളിയാഴ്ച അദ്ദേഹം എന്‍സിപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര എന്‍സിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ അറിയിച്ചു. താന്‍ ബിജെപിയില്‍നിന്ന് പുറത്തുപോവാന്‍ തീരുമാനിച്ചതായി ഖാദ്സെ തന്നെ അറിയിച്ചിട്ടുണ്ടെന്ന് പാട്ടീല്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഏക്നാഥ് ഖാദ്സെ. അദ്ദേഹത്തോടൊപ്പം നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും അണികളും എന്‍സിപിയിലേക്ക് എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

എന്നാല്‍, ഇതുസംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ആവശ്യമില്ല. അതിനാല്‍, മറ്റ് നേതാക്കളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഉചിതമായ സമയത്തെടുക്കും- എന്‍സിപി മേധാവി പറഞ്ഞു. പുതിയ രാഷ്ട്രീയപ്രവേശം സംബന്ധിച്ച് മുതിര്‍ന്ന എന്‍സിപി നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഗവര്‍ണറുടെ ക്വാട്ട വഴി ഏക്‌നാഥിന് ഒരു എംഎല്‍സി സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍ പറയുന്നു.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി (എംവിഎ) സര്‍ക്കാരിന്റെ നിയമസഭാ സമിതിയിലെ (എംഎല്‍സി) 12 അംഗങ്ങളെ നിയമിക്കുന്നതിനായി പേരുകള്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. 2016ല്‍ പൂനെയ്ക്ക് സമീപം നടന്ന ഭൂമി ഇടപാടിന്റെ പേരില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചത് മുതല്‍ ബിജെപിയില്‍ തുടരുന്നതില്‍ ഖാദ്‌സെ അതൃപ്തനായിരുന്നു.

മഹാരാഷ്ട്രയിലെ ലേവാ പാട്ടീല്‍ സമുദായത്തിന്റെ നേതാവ് കൂടിയാണ് ഖാദ്സെ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖാദ്‌സെയ്ക്ക് ടിക്കറ്റ് നിഷധിച്ചത് ബിജെപിയുമായുള്ള അകല്‍ച്ച വര്‍ധിപ്പിച്ചു.

Next Story

RELATED STORIES

Share it