India

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്റെ ഡ്രോണ്‍ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി റിപോര്‍ട്ട്

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്റെ ഡ്രോണ്‍ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി റിപോര്‍ട്ട്
X

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോണ്‍ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിര്‍ത്തു. ഇന്ന് മാത്രം അഞ്ചോളം ഡ്രോണ്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിര്‍ത്തിയില്‍ സുരക്ഷ അതീവ ജാഗ്രതയിലാണ്.

ഞായറാഴ്ച വൈകുന്നേരം 6.35-ഓടെ നൗഷേര സെക്ടറിലെ ഗനിയ-കല്‍സിയാന്‍ ഗ്രാമത്തിന് മുകളിലാണ് ആദ്യ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സൈന്യം മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതോടെ ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബര്‍ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം സാംബ സെക്ടറില്‍ പാക് ഡ്രോണ്‍ വര്‍ഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെത്തിയിരുന്നു. രണ്ട് പിസ്റ്റളുകള്‍, മൂന്ന് മാഗസിനുകള്‍, ഒരു ഗ്രനേഡ് എന്നിവയാണ് കണ്ടെടുത്തത്. കഴിഞ്ഞ വര്‍ഷം നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' വഴി പാകിസ്ഥാന്റെ നിരവധി ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇതോടെ കുറഞ്ഞുവന്ന ഡ്രോണ്‍ നീക്കങ്ങള്‍ ഇപ്പോള്‍ വീണ്ടും സജീവമാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആയുധങ്ങളോ മയക്കുമരുന്നോ അതിര്‍ത്തിയില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൈന്യം മേഖലയില്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ നിരീക്ഷണ സംവിധാനങ്ങളും ആധുനിക ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇന്ത്യ ഇപ്പോള്‍ അതിര്‍ത്തി കാക്കുന്നത്.





Next Story

RELATED STORIES

Share it